https://www.manoramaonline.com/global-malayali/columns/varghese-korason.html

Wednesday, December 30, 2015

നിശബ്ദ വണ്ടിയിലെ അസമാധാന യാത്ര (വാല്ക്കണ്ണാടി¬) - കോരസണ്

അന്ന് ഒരു ക്രിസ്മസിന്റെ തലേദിവസമായിരുന്നു. പതിവു പോലെയുള്ള തിരക്ക് ട്രെയിനില് ഇല്ലാതിരുന്നതിനാല്, ഇടക്കിടെ ഒറ്റസീറ്റുകള് ഒഴിവായിക്കിടന്നിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചശേഷം ഏറ്റവും സൗകര്യമെന്നു തോന്നിയ ഒരു സീറ്റില് പതുക്കെ അമര്ന്നിരുന്നു. ദിനപത്രത്തിലെ അന്തര്ദ്ദേശീയ വിഷയങ്ങളിലേക്ക് കണ്ണു പരതി നടന്നു. രണ്ടുപേര്ക്കു മാത്രമിരിക്കാവുന്ന ഒറ്റസീറ്റായിരുന്നതിനാല് കൂടെയുള്ള ആരെന്നു ഒളികണ്ണിട്ടുനോക്കി. ഒരു ആഫ്രിക്കന് വംശജന് ജാക്കറ്റുകള് ഒന്നും ഊരാതെ തന്നെ, തന്റെ മടിയില് കുത്തിനിര്ത്തിയ ഐപ്പാഡില് നിന്നും നേരിട്ട് കാതുകളിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതിനാല് ആള് ഭൂമിയില് നിന്നും പിടിവിട്ട് ഏതോ ലോകത്ത് മാനസീകമായി എത്തിച്ചേര്ന്നിരിക്കയാണ്. പൊടുന്നനെ കണ്ഡക്ടറുടെ അറിയിപ്പു കേള്ക്കാനായി. ഞാന് കടന്നുകൂടിയിരിക്കുന്ന കംപാര്ട്ടുമെന്റ് 'നിശ്ശബ്ദവണ്ടി' യായി പ്രഖ്യാപിക്കുകയായിരുന്നു. 'കൊയ്റ്റ്കാര്' എന്നു പ്രഖ്യാപിക്കുമ്പോള്, ആ കംപാര്ട്ട്¬മെന്റില് ആരും സംസാരിക്കാനോ, ഫോണ് ഉപയോഗിക്കാനോ ശബ്ദമുണ്ടാക്കാനോ പാടില്ല. അല്പം ഇരട്ടപ്രകാശവും ആയിരിക്കുമെന്നതിനാല്, വിശ്രമമായി ഉറങ്ങാനും സാധിക്കും. യാത്ര തുടങ്ങിയപ്പോള് തന്നെ അധികം പേരും കാതില് ബന്ധിച്ചിരിക്കുന്ന സംഗീതത്തില് ലയിച്ച് ഉറക്കം തുടങ്ങി. ഈശ്വരാ തലേരാത്രിയിലെ ഉറക്കമില്ലായ്മക്ക് പരിഹാരമാകുമല്ലോ എന്നു ചിന്തിച്ച് അല്പം സന്തോഷിക്കാതിരുന്നില്ല. സഹയാത്രികനായ ആഫ്രിക്കന് തന്റെ കോമഡിഷോയില് ലയിച്ചിരിക്കയാണ്. ഇടക്കിടെ അയാള് ചെറുതായി ചിരിക്കാന് തുടങ്ങി. തന്റെ കാത് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല് പുറത്തുള്ള യാതൊരു ശബ്ദവും അയാള്ക്ക് അറിയാന് സാധിക്കുന്നില്ല. ഇടക്കിടെയുള്ള അയാളുടെ ചെറുചിരി വന് അട്ടഹാസങ്ങളായി കമ്പാര്ട്ട്¬മെന്റില് പ്രതിധ്വനിക്കാന് തുടങ്ങി. ഞാന് പത്രം മടക്കി വച്ച് ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു. ആരു ഒന്നും അറിയുന്നില്ല. കാരണം എല്ലാവരും കാതില് സംഗീതം ഘടിപ്പിച്ച് കണ്ണടച്ച് ഇരിക്കയാണ്. ഇടക്കിടെ അയാളുടെ കൈയ്യിലുണ്ടായിരുന്ന നീണ്ട കാപ്പിഗ്ലാസ്സില്നിന്നും കാപ്പി വലിച്ചു കുടിക്കുകയാണ്. അത് ഏതോ ജലാശയത്തില് നിന്നും ആന തുമ്പികൈകൊണ്ട് വലിച്ചു കുടിക്കുന്ന ആരവം! അതു കുടിച്ചുകഴിഞ്ഞ് പുറത്തേക്കു ശബ്ദത്തോടെ ചില ബഹിസ്ഫുരണങ്ങളും, ആകെ നക്ഷത്രമെണ്ണി ഇരുന്ന എന്നെ ആകെ ശാന്തമാക്കിയത്, യാത്ര ഏതാനും മിനുട്ടുകള്ക്കുള്ളില് അവസാനിക്കും എന്ന തിരിച്ചറിവായിരുന്നു. ശിശിരത്തില്, ഇലകൊഴിഞ്ഞ വൃക്ഷശിഖിരങ്ങള്, കണ്ണില് കുത്തികുത്തിയി്¬ലല എന്ന രീതിയില് ജനാലക്കടുത്തുകൂടി കടന്നുപോകുന്നു. ദൂരെ അംബരചുംബികള് പിറകോട്ടു ഓടുകയാണ്. ട്രെയിന് അടുത്ത സ്¬റ്റേഷനില് നിന്നു, ചിലര് അവിടെയിറങ്ങി, ഒന്നുരണ്ടുപേര് അവിടെനിന്നും കയറി, ഇനിയും അവസാന സ്റ്റേഷനായ പെന്സ്റ്റേഷന്, ഹാവൂ. ആശ്വാസമായി, യാത്രയുടെ അവസാനത്തിനായി നിമിഷമെണ്ണികാത്തിരുന്നു. പുതുതായി കയറിയ ഒരു യാത്രക്കാരന് ചെറുചിരിയോടെ എന്റെ മുന്പിലുള്ള ഒഴുവുള്ള ഒരു ഒറ്റ സീറ്റിലേക്കു വന്നു, കൈയിലുള്ള രണ്ടു ബാഗുകള് സീറ്റില് വച്ചു. താന് ധരിച്ചിരുന്ന രണ്ട് ആവരണങ്ങള് അയാള് ഊരി, മടക്കി അത് മുകളിലുള്ള ഷെല്ഫില് കയറ്റി വച്ചു. അതിനുശേഷം സീറ്റിലിരുന്ന രണ്ടു ബാഗുകളും എടുത്തു ഷെല്ഫില് വച്ചു. അപ്പോഴാണ് ഇനിയും ചെറിയ രണ്ടു ബാഗുകള് കൂടി അയാളുടെ അടുത്തുണ്ട് എന്ന് മനസ്സിലായത്,. അതും അയാള് ഭദ്രമായി റാക്കില് നിക്ഷേപിച്ചു. തലയില് ചൂടിയിരുന്ന തൊപ്പിയും ഊരി ബാഗിനു പുറത്തു വച്ചു. അപ്പോഴും ഭദ്രാമിയ തന്റെ തലയില് 'യാമക്ക' കുത്തിവച്ചിട്ടുള്ളത് കണ്ടപ്പോഴാണ് ആള് യഹൂദനാണെന്നു മനസ്സിലായത്. അയാള് നില്ക്കുകയാണ്, തന്റെ പോക്കറ്റില് നിന്നും ഫോണ് എടുത്ത് എന്തോ മെസേജുകള് വായിക്കുകയും, മറുപടി അയക്കുന്നുമുണ്ട്. ഏറ്റവും പഴയ ഒരു ഫല്പ്പ് ഫ്¬ളോപ്പ് ഫോണാണ് അയാള് കണ്ണിനു അടുത്തു പിടിച്ച് കുത്തി കുത്തി സന്ദേശം അയക്കുന്നത്, അയാളുടെ മന്ദസ്മിതം ഒരിക്കലും മാഞ്ഞുപോയിരുന്നതുമില്ല, അയാള് ഇരിക്കുന്നുമില്ല. യാത്രയുടെ അവസാനത്തിനായി നിമിഷങ്ങള് എണ്ണിയിരിക്കുന്ന എന്നെ ഈ സഹയാത്രികരുടെ സന്തോഷം ചൊടിപ്പിക്കാതിരുന്നില്ല. അപ്പോഴേക്കും പെന്സ്റ്റേഷനില് എത്താനായി ട്രെയിന് തുരങ്കത്തില് പ്രവേശിച്ചിരുന്നു. ഞാന് പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്കു നടന്നു. ചിലര് വാതിലിനരികെ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. വാതിലിനടുത്തുനിന്നും എന്റെ സഹയാത്രികരായ ആഫ്രിക്കനെയും യഹൂദനെയും ഒളിക്കണ്ണുകൊണ്ടു നോക്കി, അപ്പോഴേക്കും, യാത്ര അവസാനിക്കയാണ്, എല്ലാവരും തങ്ങളുടെ സാധന സാമഗ്രികള് എടുത്തു തയ്യാറാവാണമെന്നും അറിയിപ്പു കേള്ക്കാനായി. യഹൂദന് അപ്പോഴാണ് സീറ്റിലേക്ക് മെല്ലെ ഇരിക്കുന്നത് കണ്ടത്, ആഫ്രിക്കന് അപ്പോഴും തന്റെ കാപ്പിയും, കോമഡിയും ശ്രദ്ധിച്ചു ചരിഞ്ഞ് കൂടി സീറ്റില് ഇരിക്കയാണ്. അരോചകമായ എന്റെ യാത്രയില് കടുപ്പിച്ച മുഖവുമായി ഞാന് പുറത്തുചാടാന് തയ്യാറെടുത്തപ്പോഴും, യഹൂദനും ആഫ്രിക്കനും അവനവനുടെ ആനന്ദം കണ്ടെത്തുകയായിരുന്നു. 'ഉണ്ണി യേശു പിറന്നു മണ്ണില് മനുഷ്യര്ക്കു സമാധാനം¬വാനില് ദൂതന്മാര് സംഗീതം പാടി,' ഏതോ ഒരു പഴയകാല ക്രിസ്മസ് ഗാന ശകലങ്ങള് മനസ്സില് പൊട്ടിവീണു. ലക്ഷ്യത്തെപ്പറ്റി മാത്രം ചിന്തിച്ചു യാത്രചെയ്ത എനിക്ക് ശാന്തിയും സന്തോഷവും ലഭിക്കുന്നില്ല, യാത്രയില്, തങ്ങള്ക്ക് കിട്ടിയ നിമിഷങ്ങളില് ആസ്വദിക്കാനായവര്ക്ക് സമാധാനവും സന്തോഷവും! യാത്ര അനുഭവിക്കലാണ്, ഓരോ നിമിഷവും അങ്ങനെ തന്നെയാവണം, അതിനു കഴിയുമ്പോഴാണ് നമ്മുടെ അടുത്തുതന്നെ തങ്ങിനില്ക്കുന്ന സമാധാനം നമുക്ക് ദൃശ്¬യമാകുന്നത്. It is good to have an end to journey torward; but it is the Journey that matters, in the end' - Ernest Hemingway

Thursday, December 24, 2015

നിർണ്ണായകം, നമ്മുടെ നിലപാടുകൾ

അടുത്തിടെ കണ്ട 'നിർണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിർത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി, വെറും വിനോദത്തിൽ കലയെ തളച്ചിടുന്ന പ്രവണത കുറെക്കാലമായി മലയാള സിനിമയിൽ കണ്ടുവരികയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണായ 'നീതി ബോധം' നിലനിർത്താൻ, അഴിമതിയുടെ രാഷ്ട്രീയ രീതികളും അവർക്ക് ഓശാന പാടുന്ന സംവിധാനങ്ങളോടും ചെറുത്തുനിൽക്കുന്ന ചിത്രങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിർണ്ണായകത്തിലെ കഥാപാത്രങ്ങൾ മിക്കവരും അവരുടെ സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികൾ നില നിൽക്കുമ്പോൾ തന്നെ സാമൂഹിക നന്മക്കുവേണ്ടി പൊരുതാൻ ധൈര്യം കാട്ടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മിഴിവ്. പലപ്പോഴും വ്യക്തിപരമായ നമ്മുടെ പരാജയങ്ങൾ, വീഴ്ചകൾ, പരിമിതികൾ ഒക്കെ നമ്മെ ആദർശ നിലപാടുകളിൽ നിന്നു, വഴിവിട്ടു പോകാൻ പ്രേരിപ്പിച്ചേക്കാം. നിലപാടുകൾ: 1798 ലെ ഒരു നനുത്ത പ്രഭാതത്തിൽ ' ഓറിയന്റ്' എന്ന ഫ്രഞ്ച് യുദ്ധക്കപ്പൽ ബ്രിട്ടീഷ് പട്ടാളം ആക്രമിച്ചു. പ്രസിദ്ധമായ നൈൽ യുദ്ധത്തിന് ' ഓറിയന്റിനെ' നയിച്ച കമാണ്ടർ സൂയി കാസാബിയകായുടെ പന്ത്രണ്ടു വയസ്സുകാരനായ മകൻ ജീയോകാണ്ടേ, തന്റെ പിതാവു നിർദ്ദേശിച്ച സ്ഥലത്തു നിന്നും അനങ്ങാതെ, തനിക്കു ചുറ്റും കത്തിപ്പടരുന്ന തീനാളങ്ങളെ അവഗണിച്ച്, തന്റെ അടിസ്ഥാന പ്രമാണങ്ങളെ പുണർന്ന് നിലയുറപ്പിച്ചു നിന്നത് ബ്രിട്ടീഷ് സേനക്കു പോലും ആശ്ചര്യത്തോടെ നോക്കി നിൽക്കേണ്ടി വന്നു. ഒടുവിൽ വൻ സ്ഫോടനത്തോടെ ജിയോ കാണ്ടേ ഓറിയന്റിനോടൊപ്പം പൊട്ടിച്ചിതറി. ശത്രുപക്ഷത്തെപ്പോലും അമ്പരപ്പിച്ച ധീരനായ കാസാബിയൻകായുടെ കഥ ഇന്നും അനശ്വരമായി നിലനിൽക്കുന്നു. ഓടി രക്ഷപ്പെട്ടവരുടെ കഥ ആരെങ്കിലും ഓർക്കുമോ? പൊട്ടിത്തെറിപ്പും, വിനാശവുമായ ഭാവിയെപ്പറ്റി ശങ്കയില്ലാതെ, ആത്മാർത്ഥതയും, സമർപ്പണവുമുള്ള നല്ല മനസ്സുകൾ എന്നും നിലനിൽക്കും. ജനിച്ചു വീണ വിശ്വാസം: നാം ഏറെ ഇഷ്ടപ്പെടുന്ന സാഹചര്യത്തിലോ, മതത്തിലോ, നിറത്തിലോ, രാജ്യത്തേയോ അല്ലായിരിക്കാം നാം പിറന്നു വീഴുന്നത്. ഒപ്പം കൂടാൻ കൂട്ടിയ ഘടകങ്ങളാണ് നമ്മെ, നമ്മുടെ ശരികളിലേക്കു വിളക്കിച്ചേർക്കുന്നത് പിന്നെ പുറത്തുചാടാനാവാത്ത അന്ധതയിൽ നാം മറ്റുള്ളവയൊന്നും ഉൾകൊള്ളാനോ, അംഗീകരിക്കാനോ തയ്യാറായില്ല. അതി ജീവനത്തിന്റെ സാഹചര്യങ്ങൾ നമ്മെ എവിടേക്കൊക്കൊയോ കൊണ്ടു പോയിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ ചൂണ്ടു വിരലിൽ നാം ആരെല്ലാമോ ആയിത്തീരുന്നു. ചെറുത്തു നിൽപ്പിനായി നാം സംഘം ചേരുന്നു, അങ്ങനെ സംഘത്തിന്റെ പൊതു അറിവിലും, സംസ്കാരത്തിലും നാം നമ്മെ അറിയാതെ നഷ്ടപ്പെടുന്നു. ആരാണുഫാസിസ്റ്റ്? ഇന്ന് ഏറ്റവും കൂടുതൽ പരസ്പരം ചാർത്തുന്ന പദമാണിത് വർഗ്ഗീയ വാദികൾ, അവരും ഒരു കൂട്ടമാണ്. ഈ കൂട്ടം തീവ്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഈ കൂട്ടത്തിന്റെ ചിന്തകൾ മാത്രം ശരിയെന്നും എതിരുകളെ ഏതു വിധേനയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുക എന്നത് ധർമ്മം എന്നിവർ കരുതുന്നു. അതിനു സർഗ്ഗവാസനകളും ഉപയോഗിക്കുക, അങ്ങനെ അറിയാതെ ഉള്ളിലെ ഫാസിസ്റ്റിനു രൂപവും ഭാവവും കൈവരുന്നു. എന്താണ് ഒരു പൊതുസമൂഹത്തിന്റെ മാനസിക അവസ്ഥ? സാമൂഹിക മനസായി എന്നതിനു എന്തെങ്കിലും അർത്ഥം ഉണ്ടോ എന്നറിയില്ല. ബീഫുകഴിച്ചു എന്ന കുറ്റത്തിനു ഒരു വയോധികനെ അടിച്ചു കൊല്ലാനുള്ള മാനസിക അവസ്ഥ! അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപ് മുസ്ലീങ്ങൾ അമേരിക്കയിൽ വരുന്നതു നിയമപരമായി തടയണം എന്ന് പറഞ്ഞപ്പോൾ മനസ്സുകൊണ്ടു സന്തോഷിച്ച സമൂഹം, ഇവർക്കു മുഖമില്ല പൊലീസുകാർ, കള്ളന്മാർ, സൈനീകർ, പുരോഹിതന്മാർ, പൊതുജനം, നാട്ടുകാർ, കൂട്ടുകാർ, ഉറുമ്പുകൾ ഇങ്ങനെ ഒരേ പ്രവർത്തന ശൈലിയുള്ള വിവിധ കൂട്ടങ്ങൾ ഇവർക്ക് പൊതുവായ മനസായി എങ്ങനെയാണു രൂപപ്പെടുന്നത്? ഒരു നിശ്ചിത കാലയളവിലുള്ള ഹിത പരിശോധനകൾ, വിലയിരുത്തലുകൾ ഒരു പൊതുനിലപാടുകൾ രൂപപ്പെടാനുള്ള നിർണ്ണായകമായ കൈവഴികളാണ്. ജനാധിപത്യത്തിലും സിവിൽ നടപടിക്രമങ്ങളിലും ഇത്തരം മാറ്റങ്ങൾ മുറയ്ക്കു നടക്കുന്നുണ്ടല്ലോ. എന്നാൽ യാതൊരു മാറ്റവും പാടില്ലാത്ത എന്ന അവിതർക്കിതമായ മത-ജാത-വർഗ്ഗ കൂട്ടങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്. പരിഷ്കൃതമായ സാമൂഹിക മുന്നേറ്റത്തിൽ, നാം അനുവർത്തിച്ചു പോകേണ്ട മൂല്ല്യങ്ങളുടെ നിർവ്വചനം അറിയാതെ മാറിമറിയുന്നു. അടിസ്ഥാന വിശ്വാസങ്ങൾക്കും, ഉൾകാഴ്ചകൾക്കും പ്രകടമായ വൈരുദ്ധ്യങ്ങൾ! ' നിങ്ങളറിയുക, നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' എന്ന കടമനിട്ട വരികൾ അനശ്വരമായി നിൽക്കുന്നു. നിർണ്ണായകം എന്ന ചലച്ചിത്രത്തിന്റെ അവസാന ഭാഗത്ത് പൊതുസമൂഹത്തിനു വേണ്ടി നീതിപീഠത്തിനു മുമ്പിൽ വാദിക്കുന്ന ഒരു സാധാരണ പൗരനെ നെടുമുടി വേണു അനശ്വരനാക്കുന്നു. 'മൗനം ചിലപ്പോഴെങ്കിലും പ്രതിഷേധിക്കാൻ ഭയപ്പെടുന്നവരുടെ പ്രതിഷേധമാണ്' പരിമിതമായ സാഹചര്യങ്ങളിൽ കൂട്ടങ്ങളിൽ നിന്നും, സംഘങ്ങളിൽ നിന്നും വേറിട്ടു ചിന്തിക്കാൻ നമുക്കാകട്ടെ! അത്തരം ചിന്തിക്കുന്ന മൗനം പടർന്നു കയറട്ടെ!

സമ്മര് ഇന് ന്യൂയോര്ക്ക് ക്രിസ്മസ് (വാല്ക്കണ്ണാടി- കോരസണ്)

സമ്മര് ഇന് ന്യൂയോര്ക്ക് ക്രിസ്മസ് (വാല്ക്കണ്ണാടി- കോരസണ്) അമേരിക്കയിലെ നാണഷല് ഫെതര് ഫോര്കാസ്റ്റിംഗിന്റെ റിക്കാര്ഡുകള് തിരുത്തി, ന്യൂയോര്ക്കിലെ കാലാവസ്ഥ ചൂടായി തന്നെ നില്ക്കുന്നു. ഡിസംബറിലെ അതിശൈത്യവും, മഞ്ഞുംമാറിന്ന അസാധാരണമായ ദിവസങ്ങള് ജനങ്ങളെ ബീച്ചുകളിലേക്കും പാര്ക്കുകളിലേക്കും കൊണ്ടെത്തിച്ചു. ആഗോളതാപനിലയെപ്പറ്റി ആശങ്കാകരമായി നടന്ന പാരീസ് ഉച്ചകോടിയില് എന്തു തീരുമാനം എടുത്താലും, വിട്ടുപോകാന് മടിച്ചുനില്ക്കുന്ന ചൂട് ന്യൂയോര്ക്കിലെ കാലാവസ്ഥയില് മാത്രമല്ല, രാഷ്ട്രീയത്തിലും നിറഞ്ഞുനില്ക്കുകയാണ്. പാരീസില് നടന്ന ഉച്ചകോടിയില് ഇന്ത്യ ഉയര്ത്തിയ "കാര്ബണ് സ്പേസ്' എന്ന പുതുവാക്യം, അതായത് അവികസിത രാജ്യങ്ങള് കുറച്ചുകാലംകൂടി അന്തരീക്ഷം മലിനീകരിക്കാനുള്ള അവകാശം, ചര്ച്ചകളെ പിടിച്ചുനിര്ത്തിയില്ലെങ്കില്, ന്യൂയോര്ക്ക് രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖരായ 3 പേരില് രണ്ടുപേരേയും ജയിലിലടച്ച്, അഴിമതി കുട്ടകത്തിനു മുകളില് കയറിയിരിക്കുന്നതും, ഇന്ത്യന് വംശജനായ, യു.എസ് അറ്റോര്ണിയായ പ്രീത് ബറാറയാണ്. പതിറ്റാണ്ടുകളായി ന്യൂയോര്ക്ക് രാഷ്ട്രീയത്തിലെ മുടിചൂടാമന്നരായി നിറഞ്ഞു നിന്നിന്ന സ്റ്റേറ്റ് അസംബ്ലി (നിയമസഭ) സ്പീക്കര് ഷെല്ഡന് സില്വറും, സ്റ്റേറ്റ് സെനറ്റിന്റെ ഭരണകക്ഷി നേതാവുമായിരുന്ന ഡീന് സ്കെലോസ് എന്നിവരെയാണ് അഴിമതിക്കുറ്റത്തിനു പ്രീത് ബറാറ അകത്താക്കിയത്. നിയമങ്ങള് അനുകൂലമായി വളച്ചൊടിച്ച് സംസ്ഥാനത്തിന്റെ സഹായധന വിതരണം സ്വകാര്യ കമ്പനികളിലേക്ക് എത്തിക്കുകയും, നിയമോപദേശം എന്നപേരില് ധനമാര്ജ്ജിക്കുകയും ചെയ്തു എന്നതാണ്. നവംബര് 30-ന്, അസംബ്ലി സ്പീക്കറായിരുന്ന ഷെല്ഡന് ശിക്ഷിക്കാനായി 11 ദിവസങ്ങള്ക്കുശേഷം കൈക്കൂലി, ഗൂഢാലോചന, പണാപഹരണം, സ്വജനപക്ഷപാതം എന്നീ തെളിവുകളുടെ പേരില് സെനറ്റ് ഭരണകക്ഷി നേതാവായിരുന്ന ഡീന് സ്കെലോസിനേയും ശിക്ഷിച്ചു. അഴിമതി ആരോപണങ്ങള് ഇവിടെ മീഡിയ ശ്രദ്ധിക്കുന്നത് അന്വേഷണത്തിന്റെ അവസാനഘട്ടത്തില് മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില് നമ്മുടെ അഴിമതി ആരോപണങ്ങള് ചാനലുകള് ചര്ച്ച ചെയ്ത്, അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കുന്നു എന്നു മനസിലാക്കണം. അതുകൊണ്ടുതന്നെ അഴിമതി എന്നത് ദിവസവും കേട്ടു മടുത്ത ജനം അതിനെ വാര്ത്തയായി ശ്രദ്ധിക്കാറുമില്ല. ഒന്നും തെളിയിക്കപ്പെടാറുമില്ല. അഥവാ തെളിഞ്ഞാലും വീണ്ടും പുതിയതുമായി പഴയ ആളുകള് പണി തുടങ്ങിയിരിക്കും. 1968¬-ല് പഞ്ചാ¬ബിലെ ഫിറോ¬സ്പൂ¬രില് സിക്ക്- ഹിന്ദു ദമ്പ¬തി¬കള്ക്കു പിറന്ന പ്രീത് ബറാറ, അമേ¬രി¬ക്ക¬യില് ന്യൂജേ¬ഴ്സി¬യി¬ലാണ് വളര്ന്ന¬ത്. ഹാര്വാര്ഡ് യൂണി¬വേ-ഴ്സി¬റ്റി¬യില് നിന്നും 1990¬-ല് അഭി¬ഭാ¬ഷ¬ക¬നായി ന്യൂയോര്ക്കിനെ വിറ¬പ്പി¬ച്ച, ഗാംബീനോ, കൊള¬മ്പി¬യ, ഏഷ്യന് തുടങ്ങി വിവിധ മാഫിയാ പ്രസ്ഥാ¬ന¬ങ്ങളെ അടി-മുടി ഇല്ലാ¬താക്കി പ്രീത് ബറാ¬റ. ഫെഡ¬റല് സംവി¬ധാ¬ന¬ത്തില് യു.¬എസ് അറ്റോര്ണി എന്നത് മഹ¬ത്തായ ദൗത്യ¬മാ¬ണെന്നു ഇപ്പോള് അമേ¬രി¬ക്ക¬ക്കാര്ക്ക് മന¬സി¬ലാ¬യി¬ത്തു-ട¬ങ്ങി. വാള്സ്ട്രീ¬റ്റിലെ വമ്പന് സ്രാവു¬ക¬ളാ¬യി¬രുന്ന രാജ് രത്നാ¬ഗ¬രണ്, ഗോള്ഡന് സാക്സ് ഡയ¬റ¬ക്ടര് രാജാത് ഗുപ്ത, ഇന്ത്യന് നയ¬ത¬ന്ത്രജ്ഞ ദേവ¬യാനി ഖോബ്ര¬ഗാഡേ തുടങ്ങി പല¬രേയും നൂറു¬ശ¬ത¬മാനം ഉറ¬പ്പോടെ, വ്യക്ത¬ത¬യോടെ അഴി¬യെ¬ണ്ണി¬ച്ച¬പ്പോള് പ്രീതിന് ഇന്ത്യന് വംശ¬ജ¬രോട് യാതൊരു സഹ¬താ¬പ¬വു¬മില്ല എന്ന് മീഡിയ ഘോഷി¬ച്ചി¬രു¬ന്നു. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേ¬രി¬ക്ക, ടൊയോട്ട കമ്പനി തുടങ്ങി വമ്പന് കോര്പ-റേ¬റ്റ¬ക¬ളേയും നിയ¬മ¬ത്തിനു മുന്നില് മുട്ടു¬കു¬ത്തി¬ക്കാന് പ്രീത് ബറാ¬റേയ്ക്ക് സാദ്ധ്യ-മാ¬യി. യാതൊരു പ¬ഴു¬തു¬കളും അവ¬ശേ¬ഷി¬പ്പി¬ക്കാ¬തെ¬യാണ് കേസു¬കള് കോട¬തി-യില് അവ¬ത¬രി¬പ്പി¬ക്കു¬ന്ന¬തും, അത് ഇത്രയും വിശാ¬ല¬മായ വിഷ¬യ¬ങ്ങള് ചുരു¬ങ്ങിയ മാസ¬ങ്ങള്ക്കു¬ള്ളില് തന്നെ എന്നതും രാജ്യം മുഴു¬വന് ശ്രദ്ധി¬ക്കു¬ന്നു¬ണ്ട്. ഇവര്ഷം തന്നെ "The Pride of America' എന്ന ബഹു¬മതി അദ്ദേ¬ഹ¬ത്തിന് രാജ്യം സമ്മാ¬നി¬ച്ചു. ബര്ഗര് കഴി¬ക്കു¬ന്ന¬തിനു മുമ്പേ ബിരി¬യാണി കഴി¬ക്കു¬ക¬യും, ബേസ് ബോളിനു മുമ്പേ ക്രിക്കറ്റും മറ്റും കളി¬ച്ചു¬വ¬ളര്ന്ന, ഇന്ത്യന് പാര¬മ്പ¬ര്യ¬ത്തില് അഭി-മാ¬നി¬ക്കുന്ന പ്രീത് ബറാറ അമേ¬രി¬ക്ക¬യുടെ സ്വാത¬ന്ത്ര്യ¬ത്തി¬ലും, അമേ¬രി-ക്കന് സ്വപ്ന¬ത്തിലും വിശ്വ¬സി¬ക്കു¬ന്നു. അമേ¬രി¬ക്കന് സ്വപ്നം ഞാന് കണ്ടു, അതില് ജീവി¬ച്ചു, അതില് നിന്നും ഒരി¬ക്കലും ഉണ¬ര¬രുതേ എന്നു ആഗ്ര¬ഹി¬ക്കു¬ന്നു. മഹാ¬നായ ഒരു കുടി¬യേ¬റ്റ¬ക്കാ¬ര¬നായി അറി¬യ¬പ്പെ¬ടാനും ആഗ്ര¬ഹി¬ക്കു¬ന്നു.

Thursday, December 3, 2015

മണിയും, മാണിയും പിന്നെ ചില്ലറ മാണിക്ക കാര്യങ്ങളും

അഗ്നിശുദ്ധി വരുത്തി കെ. എം. മാണിസാർ കേരള രാഷ്ടീയത്തിൽ സജ്ജീവമായി തിരിച്ചെത്തും എന്നാണ് പാലeക്കാരുടെ വമ്പൻ സ്വീകരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹം തിരികെ എത്തുകതന്നെ വേണം, അതാണു സമീപകാല കേരള രാഷ്ടീയ ചരിത്രം പഠിപ്പിച്ചു തന്ന പാഠം; ആരും മൂക്ക് വെട്ടിയിട്ടില്ലല്ലോ. പിന്നെ, ആരോ'പണ'ങ്ങൾ! അതിന് ഒട്ടനവധി മുഷിഞ്ഞ കൂടിച്ചേരുവകൾ നടന്നതിനാൽ, കൊടുത്തവരും, വാങ്ങിയവരും, കേട്ടവരും, വായിച്ചവരും എല്ലാം നാറുമെന്നതിനാൽ, ആകെ ഒരു നാറ്റക്കേസാണ്. അത് മൂടി തുറക്കാതെ അടുത്തുതന്നെ കിടക്കട്ടെ! നാടകീയമായി ലഡു പൊട്ടിച്ച് ആഘോഷിച്ച കേരള ബഡ്ജറ്റും, സ്പീക്കറുടെ കസേരയുടെ പതനവും ആരും മറക്കനായിക്കഴിഞ്ഞിട്ടില്ല. ഒരു കാരുണ്യവും അർഹിക്കാതെയാണ് കേരള സർക്കാരിന്റെ ധനകാര്യം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് നിഷ്പക്ഷ കക്ഷികൾ വിലയിരുത്തുമ്പോൾ, തന്റെ നരച്ച താടി ചൊറിഞ്ഞ്, നിറപ്പകിട്ടാർന്ന ജുബ്ബ വലിച്ചുപിടിച്ചു മുന്മന്ത്രി ഡോ തോമസ് ഐസക്ക് പറയുന്നു, താൻ തുടങ്ങിയ സാമ്പത്തിക ഭദ്രത മുഴുവൻ കൈവിട്ടു എന്ന്. സർവ്വകാല റിക്കാർഡുകളും തിരുത്തി പാലായുടെ സ്വന്തം മാണിക്യം ശൂന്യകാശത്തു നിന്നും പറന്നിറങ്ങി വായിച്ചവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റുപ്രകാരം കേരളത്തിലെ ഓരോ പൗരനും 40,575 (Indian Express, 24th July, 2015, based on Acconts General's Office) രൂപ കടക്കാരനാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം 65,000 കോടിയിലധികം കടം വാങ്ങി, അതിൽ മൂവായിരത്തോളം കോടി എഴുതി തള്ളി; 5000 കോടിയിലധികം തുക പിരിച്ചെടുക്കാനുമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 1,35,000 കോടിയോളമുണ്ട്, അത് ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനമോളമാണ് താനും. ഉൽപാദന ത്വര തീരെയില്ലാതെ, ഉപഭോഗ സംസ്കാരത്തിൽ മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങൾ, അവരുടെ വിഭവ സമാഹരണത്തിലെ അശാസ്ത്രീയത കൂടുതൽ കടം വാങ്ങാൻ പ്രേരിപ്പിക്കും. വിദേശത്തുനിന്നും അയച്ചു തരുന്ന പണത്തെ ആസ്പദമാക്കി മോടി കൂട്ടിയ ജീവിത നിലവാരത്തിനനുസരിച്ച് കമ്പോളത്തെ തുറന്നു കൊടുക്കുവാനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തയ്യാറായേ പറ്റുകയുള്ളു. ഇത് പരമാർത്ഥമായ സത്യമാണെങ്കിലും പിരിച്ചെടുക്കാനാവാത്ത നികുതി ആദായവും ദീർഘ വീക്ഷണമില്ലാത്ത, ചിട്ടയില്ലാത്ത വികസനവും സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത് ഒരു കടുത്ത വൈതരണീയിലേക്കാണ്. പരിഷ്കൃത സംസ്കാരത്തിലേക്ക് പാദമൂന്നുന്ന കേരളത്തിന് അപമാനകരമായ അഴിമതി- കോഴക്കേസുകളും ലൈംഗിക അപവാദങ്ങളും, രാഷ്ടീയ പൊള്ളത്തരങ്ങളും ഹർത്താലുകളും, ഗുണ്ടായിസവും അപക്വമായ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപോൽപ്പന്നമാണ്. സാമ്പത്തിക വളർച്ചയിൽ ലോകത്താകമാനം അത്ഭുതം സമ്മാനിച്ച 'കേരള മോഡൽ' എന്ന വികസന ചക്രം വന്നു എത്തിയിരിക്കുന്നത് മാണീയിസത്തിന്റെ പുത്തൻ അദ്ധ്യായത്തിലാണ്. മുതൽ മുടക്കാൻ ധൈര്യമില്ലാത്ത സ്ഥിതിയായതിനാൽ വീടിനും, കാറിനും, സൽക്കാരത്തിനും, ആഘോഷങ്ങൾക്കുമായി ജനം പണം ചിലവഴിക്കാൻ തയ്യാറാവുന്നു. ധൈര്യമായി മുതൽ പിടിക്കുന്ന മറ്റൊരു വിഭാഗം ജാതി-മത കേന്ദ്രീകൃതമായ സംഘടനകളും പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെപ്പോലെ സമ്പത്തു കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള മത സംവിധാനങ്ങൾ ലോകത്ത് വേറൊരിടത്തും കാണുകയില്ല. ഇവക്കെല്ലാം ഒരു കോർപറേറ്റു മുഖം ഉള്ളതിനാൽ, കരുണയോ കരുതലോ, നന്മയോ ഒന്നും ഈ സംവിധാനങ്ങളിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ടി വരില്ല. പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള കേരളത്തിന്റെ നാലിലൊന്നു മാത്രം വിസ്തൃതിയുള്ള സൈപ്രസ് 100 ശതമാനം സാക്ഷരതയും, 79 വയസ്സു ശരാശരി ആയുർ ദൈർഘ്യവും, 25,000 ഡോളർ പ്രതിശീർഷ വരുമാനവും 2012- ൽ രേഖപ്പെടുത്തിയിരുന്നു. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായപ്പോഴും, കടം വാങ്ങിയ സർക്കാരും അച്ചടക്കമില്ലാത്ത ബാങ്കിംഗും രാജ്യത്തെ ആകെ കുഴപ്പത്തിലാക്കി. പല സർക്കാർ, പൊതുസംവിധാനങ്ങളും ഇനിയും യൂറോപ്യൻ സെൻട്രൽ ബാങ്കും അന്തർ ദേശീയ നാണ്യനിധിയും പറയുന്ന പ്രകാരം പ്രവർത്തിപ്പിക്കേണ്ട ഗതികേടിലാണിപ്പോൾ. ഈ ഗതികേടുകളിൽ നിന്നും പാഠം ഉൾകൊണ്ടു കൊണ്ട് കേരളവും 'അതിവേഗം - ബഹുദൂരം' പദ്ധതികൾ ഒരു വീണ്ടു വിചാരത്തിന് വയ്ക്കുന്നത് നല്ലതാണ്. ആഭ്യന്തര വരുമാന ശ്രോതസ് കണ്ടു പിടിക്കാനാവാതെ, കടം വാങ്ങിയും വിദേശ മുതൽ മുടക്ക് പ്രതീക്ഷിച്ചും ബഹുദൂരം നമുക്കു സഞ്ചരിക്കാനാവില്ല. മത സംഘടനകൾ, പൊതുനന്മയ്ക്കുതുകുന്ന പദ്ധതികൾ, ലാഭം പ്രതീക്ഷിക്കാത്ത സംരഭങ്ങൾ ഇവക്കു മാത്രം അനുമതി നൽകുകയും, ആദായം ഉണ്ടാക്കുന്ന പദ്ധതികളിൽ നിന്നും നികുതി ഈടാക്കുകയും വേണം. ഭക്ത സംഘടനകൾ കോർപറേറ്റു സംഘടനകളെ പോലെ പ്രവർത്തിക്കാതിരിക്കാനുള്ള നിയമ നടപടികൾ കൊണ്ടു വരേണ്ടതുണ്ട്. പകരം വ്യക്തിഗതമായ മുതൽ മുടക്കിനെ പ്രോത്സാഹിപ്പിക്കുകയും, നികുതിയിളവുകൾ നൽകുകയുമാണ് വേണ്ടത്. അതിനു കക്ഷി ഭേദമെന്യേ പൊതു നന്മക്കായി ചിന്തിക്കുന്ന ഒരു ചർച്ചാവേദി ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളം എന്താണ് ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കുന്നു എന്ന അടിസ്ഥാന ചോദ്യം ചോദിക്കുവാനുള്ള ശേഷിയും, ഇശ്ചാശക്തിയുമാണ് ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

Wednesday, December 2, 2015