https://www.manoramaonline.com/global-malayali/columns/varghese-korason.html

Monday, May 23, 2016

“ഏകാന്തതയുടെ തടവറകൾ”

ദൈവത്തിനു പോലും ബോറടിച്ചു കാണണം ഈ ഏകാന്തത. സ്ഥിരം കേള്ക്കുന്ന മാലാഖമാരുടെ സംഗീതവും മടുപ്പിച്ചു. അതാണ് മനുഷ്യന് എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവം കൈവെച്ചത്. ലിംഗവും ജാതിയും, വര്ണ്ണവും വര്ഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്ന, ഒന്നിലും തൃപ്തരാകാത്ത, ആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടി, മനുഷ്യന് ! വളരെ വിചിത്രവും ഏറ്റവും താല്പര്യവും ഉളവാക്കുന്നതാണ് അവന്റെ ജീവിതം. ദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും അവന് തയ്യാര്. ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവന് ഏറ്റെടുത്തു. ദൈവത്തിന്റെ നിറവും, ഭാഷയും, ഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളില് ഭദ്രം. മനുഷ്യസൃഷ്ടിക്കുശേഷം ഒരിക്കല് പോലും ബോറടിച്ചിട്ടില്ല ദൈവത്തിന്. എന്നാല് മനുഷ്യസൃഷ്ടിക്കുമുമ്പുണ്ടായിരുന്ന ഏകാന്തതയുടെ തടവറ ദൈവം മനുഷ്യന് അവിടവിടെയായി വിതരണം ചെയ്തു. അവനും അറിയട്ടെ താന് കടന്നുപോയ കനത്ത ഏകാന്ത നിമിഷങ്ങള്. മറിയാമ്മ ടീച്ചര് വിധവയായത് പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ അന്പതിലേറെ വര്ഷം വഴക്കടിച്ചു. സന്തോഷിപ്പിച്ചും, അഹങ്കരിപ്പിച്ചും നിന്ന ഗീവര്ഗീസ് അപകടത്തില് നഷ്ടമായി. മക്കള് എല്ലാം നല്ല നിലയില് വിവിധ രാജ്യങ്ങളില് അതിനിടെ കടന്നുവന്ന കേള്വിക്കുറവും, രോഗങ്ങളും ആരും ഒപ്പമില്ല എന്ന ഉള്ഭയവും അറിയാതെ തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിനീക്കുകയായിരുന്നു. കേള്വിക്കുറവു കാരണം ടിവി കാണാനുള്ള മടി, കണ്ണിനു കാഴ്ച കുറവായതിനാല് വായനയുംകുറവ്. പിന്നെ വെറുതെ താഴേക്കു നോക്കിയിരിക്കുക, ഭക്ഷണം കഴിച്ച് കൂടെക്കൂടെ ഉറങ്ങുക, മറ്റൊന്നും ചെയ്യാനില്ല നടക്കുവാന് പ്രയാസമുള്ളതിനാല് എങ്ങും പോകാറില്ല. അതിനാല് ആരും വിളിക്കാറുമില്ല. അന്വേഷണങ്ങളാണ് ജീവിത്തിനു അര്ത്ഥം നല്കുന്നത്. അന്വേഷണങ്ങള് കടന്നുവരാത്ത ജീവിതങ്ങള് സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്. മഹേഷ് അറിയാതെയാണ് താന് എടുത്തെറിയപ്പെട്ട തടവറയിലേക്ക് വീണുപോയത്., തന്റെ സംഘടനാ വൈഭവും, കഴിവുകളും തെളിയിക്കപ്പെട്ടിട്ടും, താന് വഴി മാറിക്കൊടുത്ത മൂത്ത സഹോദരന്റെ പൊതുപ്രവര്ത്തനിടെയുള്ള വഴിവിട്ട ജീവിതവും, അതില്നിന്നും മോചനം നേടാനാവാതെ പഴുതുകള് ഒന്നും തെളിയിക്കപ്പെടാത്ത, തളയ്ക്കപ്പെട്ട ജീവിതം. ശരീരത്തിന്റെ പകുതി നിശ്ചലമായി പ്പോയ അവസ്ഥയും, ജയിലില് കഴിയുന്ന സഹോദരന്റെയും തന്റെയും വളര്ന്നു വരുന്ന കുട്ടികളുടെ ജീവിതവും. തോളിലേറ്റി നടന്നവര് ഒഴിവാക്കി, സുഹൃത്ത് വേദി കളിലും ചടങ്ങുകളില് പ്പോലും ഒഴിവാക്കി നീങ്ങുന്ന വര്ഷങ്ങള്. അതിരു വഴക്കിനിടെയാണ് താന് ജീവിച്ചു തുടങ്ങിയത്. തോമസിന്റെ പിതാവും അയല്ക്കാരനും തമ്മിലുള്ള സംഘര്ഷങ്ങള്ക്ക് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്. ഹൈക്കോടതിയില് പോലും തീരാനാവത്ത തര്ക്കങ്ങള്, മടുത്ത മീഡിയേഷനുകള്, ഇതിനിടെ കൈവിട്ടുപോയ ബാല്യം തന്നെ, നട്ടെല്ലുള്ള തനി പോക്കിരിയായി മാറ്റിയിരുന്നു. തോല്ക്കാനും വിട്ടുകൊടുക്കാത്ത അറിയാത്തതിനാല് കേസുകള് ഒന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും, താളവും എല്ലാ ഈ വഴക്കില് കുളിച്ചുനിന്നു. വര്ഷങ്ങള് ഏറെ കടന്നുപോയിട്ടും ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിനു പോലും തനിക്കാവുന്നില്ല എന്ന യാഥാര്ത്ഥ്യം സ്വയം ഏല്പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു. അപ്രതീക്ഷിതമായി കടന്നുവന്ന തന്റെ ഏകമകന്റെ മോട്ടോര് ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചു. എന്തുചെയ്യണം എങ്ങനെ പെരുമാറണമെന്നറിയാത്ത സുഹൃത്തുകളും ഉള്വലിഞ്ഞു. മദ്യശാലയും മദ്യപ-•ാരും മാത്രം കൂട്ടിനായപ്പോള് ജീവിതത്തില് മെനഞ്ഞുകൂട്ടിയ നേട്ടങ്ങള് ഒന്നൊന്നായി കൈവിട്ടുപോയതറിഞ്ഞില്ല. എങ്ങനെ ഈ ജിവിതത്തില് നിന്നു കരകയറണമെന്നറിയാതെ മദ്യപാ•ാരുടെ തടവറയില്, മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ. സംശുദ്ധമായ കലാലയ രാഷ്ട്രീയത്തിലൂടെ അഭിഭാഷകവൃത്തിയിലേക്കു കടക്കുമ്പോഴും, നാടിനും നാട്ടാര്ക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യര് മുമ്പിലുണ്ടായിരുന്നു. ജോസഫ് അങ്ങനെ നല്ല കുറെ സുഹൃത്തുക്കളുടെ സൗഹൃദത്തില് ഒരു രാഷ്ട്രീയഭാവി സ്വപ്നം കണ്ടിരുന്നു. അടിസ്ഥാന രാഷ്ട്രീയ കാപട്യങ്ങളുടെ ബാലപാഠങ്ങള് രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്, തന്റെ മുമ്പില് തിളങ്ങിനിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങള് അത്ര അഭിലഷണീയമല്ല എന്ന്. സുഹൃത്തുക്കളായി കൂടെ കരുതിയവര് വെച്ചു കയറ്റിയ പാരകളില് നിന്നു. ജീവിതം തന്നെ രക്ഷിചെടുതത്തിന്റെ വേദന, പക, നഷ്ടബോധം, തിരിച്ചറിവ്, സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കിക്കളഞ്ഞു. താനുണ്ടാക്കിയ വലിയ സുഹൃത്ത് വലയത്തില് നിന്നും എന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം. വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ല, അവയവദാനത്തിന്റെ കേരള ഘടകമായ കിഡ്നി ഫെഡറേഷന് ഓഫ് കേരളയുടെ ഒരു കുടുംബക്കൂട്ടായ്മയില് എത്തപ്പെട്ടത്. ഒരു സുഹൃത്തിന്റെ ഏകാന്തയാത്രയില് സല്ലല്പിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് യാത്രതിരിച്ചത്. യോഗത്തില് സംബന്ധിക്കാന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. ഏതായാലും വന്നതല്ലേ അല്പനേരം ഒന്നു ഇരുന്നു നോക്കൂ, ബോറടിക്കുകയാണെങ്കില് പുറത്തുപോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് യോഗത്തില് കയറിയിരുന്നു. അവയവദാനത്തിനു സ്വയം മാതൃക സൃഷ്ടിച്ച് ഫാ. ഡേവിസ് ചിറമ്മല്, തൃശൂര് ടവറില് സംഘടിപ്പിച്ച അവയവ ദാദാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുബങ്ങളുടെയും കൂട്ടായ്മ. ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന വിജയന് ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരില് സ്വന്തം വൃക്ക പങ്കുവെച്ച മോളി ടീച്ചറും. ജീവിതത്തില് എല്ലാം കൈവിട്ടുപോയി എന്ന തിരിച്ചറിവിനിടെ, പ്രതീക്ഷ തന്നു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന അപരിചിതര്, ഇവരുടെ അനുഭവങ്ങള് പങ്കുവെച്ചത്, ഇതൊന്നും തനിക്കു ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തില് അവിടെ എത്തിയ ഞാനും സുഹൃത്തുക്കളും. “ആരും അവിചാരിതമായല്ല ഈ ലോകത്തില് എത്തപ്പെട്ടത്, ഓരോ ജീവിതത്തിനും ഓരോ അര്ത്ഥതലമുണ്ട്. നിങ്ങളുടെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങൂ, അതു നിങ്ങളെ സ്നേഹിക്കും, കൊടുത്തു തുടങ്ങൂ. നിങ്ങള്ക്കു ലഭിച്ചു തുടരും”. ഫാ. ഡേവിസ് ചിറമ്മേലിന്റെ ജീവന് തുടിപ്പിക്കുന്ന വാക്കുകള് ഹൃദയത്തില് കുത്തിക്കയറി, അങ്ങനെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീര്ത്ഥയാത്രയായി മാറി. ഏകാന്തതയിലും കടന്നുവരുന്ന ആനന്ദപ്രവാഹം, അത് ഒരു തിരിച്ചറിവായി മാറി.

Friday, May 6, 2016

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.(വാല്ക്കണ്ണാടി-കോരസണ്) കോരസണ് കേരള നിയമസഭ തിരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, തീപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായിത്തീരുകയാണ്. 'LDF വരും, എല്ലാം ശരിയാകും' എന്നതാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ആപ്തവാക്യം. അചുതാനന്ദന്റെ ഭാഷയില് ഈ വാക്കുകള്... 'എല്ലാം ശരിയാകൂ' എന്നത് കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു വിവാഹത്തിന്റെ പോസ്റ്റര് അതീവ ശ്രദ്ധേയമായിരുന്നു. 'പ്രതിപിന്റെ ജീവിതം ആകെ കട്ടപ്പുകയായിരുന്നു ആ ജീവിതത്തിലേക്ക് നവ്യ കടന്നു വരുന്നു, എല്ലാം ശരിയാകും' 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതാണ് യുഡിഎഫ് മുന്നണിയുടെ തലവാചകം. പോസ്റ്ററിന്റെ താഴെ ആരോ വിരുതന് സ്വന്തമായി എഴുതിയതോര്ത്തു, വളരണം ഈ കീശകള്, തുടരണം ഈ അഴിമതികള്', വഴിമുട്ടിയ കേരളം, വഴികാട്ടാന് NDA', മറ്റൊരു വിരുതന് അതിനു ഒരു മറുവാചകം എഴുതിചേര്ത്തു. 'ഗതിമുട്ടിയ NDAക്ക് വഴി കാട്ടാന് ഒരു വോട്ട്.' അതീവരസാവഹമാണ് ഓരോ പോസ്റ്ററുകളും, മിക്ക സ്ഥാനാര്ത്ഥികളും പരസ്യ വാചകങ്ങളും പോസ്റ്ററുകളും കൂറ്റന് ബില് ബോര്ഡുകളും പരസ്യകമ്പനിയെ ഏല്പ്പിച്ചിരിക്കുകയാണ്. അതിനാല് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യ വിപ്ലവമാണ് കേരളം ഉടനീളം അനുഭവപ്പെടുന്നത്. 'വിശ്രമമില്ലാത്ത ജനകീയ നേതാവ്-' ഉമ്മന്ചാണ്ടി, 'നേരിന്റെ യൗവ്വനം, നാടിന്റെ പ്രതീക്ഷ,' വീണാ ജോര്ജ്(ആറന്മുള) 'മണ്ണിനൊപ്പം മനുഷ്യനൊപ്പം'- ഡോ. തോമസ് ഐസക്ക്, മാറി ചിന്തിക്കാന്, മാറ്റം സൃഷ്ടിക്കാന്- LDF സ്ഥാനാര്ത്ഥി ഡോ.കെ.സി.ജോസഫ്, 'ആറന്മുളയുടെ വികസന തുടര്ച്ചയായി' ADV. ശിവദാസന് നായര്, ആറന്മുളയുടെ കണ്ണാടി എം.ടി.രമേഷ്, 'നന്മയുടെ 10 വര്ഷം, കുതിക്കട്ടെ ചെങ്ങന്നൂര്, തുടരട്ടെ' വിഷ്ണുനാഥ്, 'ജനവിരുദ്ധ മുന്നണികള്ക്ക് ജനപക്ഷ ബദല്,' SDPI ചങ്ങനാശ്ശേരി സ്ഥാനാര്ത്ഥി അല്ത്താഫ് ഹസ്സന്, 'ഇതു നാം കേരളത്തിനു നല്കിയ ശബ്ദം'-പി.സി. ജോര്ജ്, 'ആദര്ശ രാഷട്രീയത്തിന്റെ സൗമ്യ മുഖം' -NDA ചെങ്ങന്നൂര് സ്ഥാനാര്ത്ഥി പി.സി. ശ്രീധരന് പിള്ള, 'എന്നെന്നും നിങ്ങള്ക്ക് ഒപ്പം'-രമേശ് ചെന്നിത്തല, 'കറപുരളാത്ത വ്യക്തിത്വം, കറയില്ലാത്ത രാഷ്ട്രീയ പാരമ്പര്യം'NDA യുടെ സ്റ്റീഫന്ചാഴിക്കാടന്(കടുത്തുരുത്തി), നിയമം അറിയുന്ന ഈ കൈകളില് നിങ്ങള് സുരക്ഷിതര്-NDA യുടെ അഡ്വ.പി.ജെ.തോമസ്(മൂവാറ്റുപുഴ) ലീഡറുടെ മകള്ക്കു വോട്ടു ചെയ്യൂ, തൃശൂരിന്റെ വികസനം ഉറപ്പാക്കൂ-UDF പത്മജ വേണുഗോപാല്, 'ഇനിയും വളരണം കുട്ടനാട്, വരണം ഇടതുപക്ഷ ഭരണം' -LDF സ്ഥാനാര്ത്ഥി തോമസ് ചാണ്ടി, വഴിമുട്ടിയ കുട്ടനാട്, വഴികാട്ടാന് സുഭാഷ് വാസു, കൃഷി നശിപ്പിക്കുന്നവര്, കുടിവെള്ളം മുട്ടിച്ചവര് ഇനിയും അവരെ വേണോ? ചോദിക്കുന്നത് NDF ആണെങ്കിലും, ചേര്ത്തിരിക്കുന്ന ചിത്രം മോഡിയുടെയും, കുമ്മനത്തിന്റെയും ഇങ്ങനെ വളരെ കൗതുകം ഉണര്ത്തുന്ന വാക്പയറ്റാണ് കേരളത്തിലുടനീളം. സൂര്യതാപം ഏല്ക്കുന്നത് ഭയന്ന് സ്ഥാനാര്ത്ഥികള് ഉച്ചനേരത്ത് വോട്ടുചോദിക്കാറില്ല എങ്കിലും, പൊരിവെയിലില് വിയര്ത്തുകുളിച്ച് കരിക്കട്ട പരുവത്തിലാണ് നടക്കുന്നത്, അതിനാല് സ്ഥാനാര്ത്ഥികളെ ആദ്യമായി കാണുന്ന പോലെയാണ് ജനങ്ങള്ക്ക്. മദ്യം നിരോധിച്ചതിനാല് ഇപ്പോള് കാറുകള് തടഞ്ഞു നിര്ത്തി പോലീസ് ഊതിക്കുന്ന പതിവ്കുറവ്, എന്നാലും തിരഞ്ഞെടുപ്പിലെ പണം കൊണ്ടുപോകുന്നത് പരിശോധിക്കാന് വീഡിയോ ക്യാമറയുടെ സാന്നിദ്ധ്യത്തില് കാര് തടഞ്ഞുനിര്ത്തി പരിശോധന നേരിടുന്നുണ്ട്. ആലുക്കാസിന്റെയും, ശീമാട്ടിയുടെയും ഒക്കെ ബില് ബോര്ഡുകളെ പരാജയപ്പെടുത്തി അടിപൊളി കൂറ്റന് ഇലക്ഷന് പരസ്യ ബോര്ഡുകള് വഴിയിലുടനീളം കാണാം. കുട്ടനാട് സ്ഥനാര്ധി തോമസ് ചാണ്ടിക്ക് മുടികുറവായതിനാലും മുഖം വീര്ത്തിരിക്കുന്നതിനിലും പ്രത്യേകത ഉണ്ട എന്നത് ഒഴിച്ച് മറ്റെല്ലാ സ്ഥാനാര്ത്ഥികള്ക്കും വെള്ളവേഷവും, കരികലക്കി പെയിന്റടിച്ച തലമുടിയും, കരികറുത്ത മീശയും, നിറഞ്ഞ പുഞ്ചിരിയുമായി, ഒരു കൈയ്യില് മുണ്ടും പൊക്കി ഒരൊറ്റ നടപ്പാണ്. എല്ലാവര്ക്കും ഒരേ ചിരി, ഒരേ ആളാണ് എല്ലാവരുടേയും ചിത്രം എടുത്തതെന്നും തോന്നും. ഉമ്മന്ചാണ്ടിയുടെ നരച്ച തലമുടിയും, വീണാ ജോര്ജ്ജിന്റെ വിവിധ സാരികളും, ഡോ.തോമസ് ഐസക്കിന്റെ നിറമാര്ന്ന ജുബ്ബകളും അല്പം വ്യത്യസ്തമാണെന്നു പറയാതെ വയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള് ഏറെയായതിനാല് വമ്പിച്ച ചിലവാണ് ഓരോ സ്ഥാനാര്ത്ഥിക്കും. ടിവിയിലെ കണ്ണീര് സീരിയലുകൾ നിര്ബ്ബന്ധം കാണുമെന്നതിനാല് തിരഞ്ഞെടുപ്പ് അവലോകനങ്ങള്ക്ക് പത്രങ്ങലെയാണ് ജനം അടിസ്ഥാനമാക്കുന്നതെന്ന ഒരു പ്രവണതയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചെങ്ങനൂരിൽ വിഷ്ണുനാഥിന്റെ പോസ്റ്ററുകള് അപ്പാടെ കുത്തികൂറി കിടക്കുന്നത് ശ്രദ്ധിക്കാതെ പോകില്ല അതിനാല് ഇനിയും പോസ്റ്റര് സംരക്ഷക സംഘം ഉണ്ടായേ മതിയാവുള്ളൂ. കോന്നിയിലെ സ്ഥാനാര്ത്ഥി അടൂര് പ്രകാശ് നിരത്തുന്ന വികസന നേട്ടങ്ങള് ഒരു ചെറുപുസ്തകത്തിനു വകയുണ്ട്. സ്ഥാനാര്ത്ഥികളുടെ കളര് ചിത്രങ്ങളോടൊപ്പം യോഗ്യതയും നിരത്തി പ്രസ്ഥാവനകള് വീടുവീടാന്തരം വിന്യസിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഒരു നേരിട്ടുള്ള പരിചയപ്പെടുത്തല് ഉണ്ടാവുന്നുണ്ട്. എന്നാലും എന്തോ പഴയ തിരഞ്ഞെടുപ്പും വീര്യം കാണാനില്ല, മുന്നണി മാറി മാറി വരും എന്ന ഉറച്ച നിലപാടിലാണോ, 41 ഡിഗ്രി സെല്ഷ്യസ് കത്തിനില്ക്കുന്ന വേനലിന്റെ സൂര്യതാപത്തിലാണോ എന്നറിയില്ല, ആരു വന്നാലും കോരനു കുമ്പിളില് തന്നെയാണു കഞ്ഞി എന്ന അവബോധത്തിലാണോ എന്നറിയില്ല. എല്ലാം ശരിയാക്കാനും, വഴികാട്ടാനും വളരാനും മൂന്നു മുന്നണികളും മത്സരിക്കുമ്പോള്, മലയാളിക്കു ഒരു മടിപ്പ്, മുരടിപ്പ്, ഒരു വിരസത എന്തായാലും കാത്തിരുന്നു കാണാം.