https://www.manoramaonline.com/global-malayali/columns/varghese-korason.html

Friday, January 29, 2016

വിസ്മയം ഈ നടനം' (വാല്ക്കണ്ണാടി - കോരസണ് ഇന്ത്യന് നാട്യകലയുടെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന നര്ത്തകി മൃണാളിനി സാരാഭായ് 97-ാം വയസ്സില് ദിവംഗതയായി. ഈ വാര്ത്ത അമേരിക്കന് മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മൃണാളിനി സാരാഭായ് കേരളത്തില് ജനിച്ചു എന്ന അമേരിക്കന് മുഖ്യാധാരാ മാധ്യമത്തിലെ പരാമര്ശം , മലയാളി എന്ന പേരില് അല്പം അഭിമാനം ഉണ്ടാക്കാതെയിരുന്നില്ല. ഇന്ത്യന് ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നും അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ പത്നി എന്ന നിലയിലും, കര്മ്മോന്മുഖമായ ഒരു കലാജീവിതത്തിന്റെ പേരിലും മൃണാളിനി സാരാഭായ് എന്നും ഓര്മ്മിക്കപ്പെടും. സ്വതന്ത്ര്യ ഇന്ത്യയിലെ പാര്ലമെന്റേറിയ ആയിരുന്ന അമ്മു സ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോര്ട്ടിലെ പ്രമുഖ ബാരിസ്റ്ററായിരുന്ന ഡോ.സ്വാമിനാഥന്റെയും പുത്രി, സ്വിറ്റ്സര്ലണ്ടിലാണ് പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് രവീന്ദ്രനാഥടാഗോറിന്റെ ശിക്ഷണത്തില് ശാന്തിനികേതനിലും ന്യൂയോര്ക്കിലെ അമേരിക്കന് ഡ്രമാറ്റിക് ആര്ട്സ് അക്കാദമിയിലും വിദ്യാഭ്യാസം നേടി. മൂത്ത സഹോദരി ലക്ഷ്മി സെഗാള് സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യന് നാഷണല് ആര്മിയില് കമാന്ഡര് ഇന് ചീഫ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. പില്ക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് ചിന്തകയുമായി. സഹോദരന് ഗോവിന്ദ് സ്വാമിനാഥന് മദ്രാസ് ഗവണ്മെന്റ് അറ്റോര്ണി ജനറലായിരുന്നു. ഭരതനാട്യത്തിന്റെ വിമലോത്മമായ രീതികള് ഒരു തപസ്സുപോലെ അനുഷ്ഠിക്കുമ്പോഴും കഥകളും, കവിതകളും, നാടകങ്ങളും അനവരതം മൃണാളിനിയില് നിന്നും നിര്ഗമിച്ചു. 'ഹൃദയത്തിന്റെ മര്മ്മരം' എന്ന തന്റെ ജീവിത ദര്പ്പണത്തിലൂടെ, താന് വിശ്വസിച്ചിരുന്ന ഗാന്ധിയന് ആശയങ്ങളും, താലോലിച്ചിരുന്ന സര്വ്വോദയ ആദര്ശങ്ങളും നിഴല് വിരിച്ചു. ഒരു സുന്ദര കലാശില്പമായി നിലനില്ക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തനിക്കു ചുറ്റും ഏകാന്തതയുടെ മതിലുകള് പണിയുകയും ചെയ്തു. രാജ്യം പത്മഭൂഷണും, പത്മശ്രീയും നല്കി ഈ കലാകാരിയെ ആദരിച്ചു. പിതാവ് സുബ്രമണ്യ സ്വാമിനാഥന് എഡിന്ബറോയിലും ലണ്ടന് യൂണിവേഴ്സിറ്റിയില് നിന്നും സ്കോളര്ഷിപ്പോടെയാണ് പഠിച്ചത്. പിന്നീട് ഹാവാര്ഡ് യൂണിവേഴ്സിറ്റിയില് നിന്നും നിയമത്തില് ഡോക്ടറേറ്റു ലഭിച്ചു. തന്റെ ദീര്ഘമായി പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തന്നേക്കാള് 20 വയസ്സു പ്രായം കുറഞ്ഞ അമ്മു എന്ന നായര് സ്ത്രീയെയാണ് സംബന്ധം ചെയ്തത്. അന്നത്തെ കാലഘട്ടത്തില് സംബന്ധത്തില് പിറക്കുന്ന കുട്ടികള്ക്ക് അച്ഛന്റെ പേര് കൂട്ടിപ്പറയാനോ പിതാവിന്റെ ഭവനത്തില് പോകാനോ പോലും അനുവാദം ലഭിച്ചിരുന്നില്ല. പിതാവിന്റെ ബ്രാഹ്മണ തറവാട്ടില് വിശേഷദിവസങ്ങളില് ക്ഷണിക്കപ്പെടാറുണ്ടെങ്കിലും പ്രത്യേക സ്ഥലത്തായിരുന്നു ഇവര്ക്കു ഭക്ഷണം വിളമ്പിയിരുന്നത്. ഇതൊക്കെയാവണം, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന് മൃണാളിനിയെയും, ക്യാപ്റ്റന് ലക്ഷ്മിയെയും പ്രേരിപ്പിച്ച ഘടകം. ബൗദ്ധികതലത്തില് ഉന്നത വിഹായസ്സില് ചിറകടിച്ചുയരുമ്പോഴും, വ്യവസ്ഥാപിത ചുവടുകള് തല്ലിത്തകര്ക്കാനും, കലയെയും സര്ഗശേഷിയേയും ഏകോപിപ്പിച്ച് പുതിയ മാനങ്ങള് കൈവരിക്കാനും ഇവര്ക്കായത്. അതിനാലാവണം, വ്യക്തിജീവിതത്തിലും, രാഷ്ട്രീയ നിലപാടുകളിലും പുത്രിയും പിന്ഗാമിയുമായ പ്രസിദ്ധ നര്ത്തകി മല്ലികാസാരാഭായിക്കും ഇതേ നിലപാടുകള് തുടരേണ്ടി വന്നത്. അച്ഛന് വിക്രം സാരാഭായിക്കും, അമ്മ മൃണാളിനി സാരാഭായിക്കും പുത്രി മല്ലിക സാരാഭായിക്കും, പുത്രന് കാര്ത്തിക് സാരാഭായിക്കും പത്മ പുരസ്കാരങ്ങള് ലഭിച്ചു. ഉല്പതുഷ്ണുക്കള്ക്ക് എന്നും വിസ്മയം ഇത്തരം ജീവിതങ്ങള്……

വിസ്മയം ഈ നടനം'

ഇന്ത്യന് നാട്യകലയുടെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന നര്ത്തകി മൃണാളിനി സാരാഭായ് 97-ാം വയസ്സില് ദിവംഗതയായി. ഈ വാര്ത്ത അമേരിക്കന് മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മൃണാളിനി സാരാഭായ് കേരളത്തില് ജനിച്ചു എന്ന അമേരിക്കന് മുഖ്യാധാരാ മാധ്യമത്തിലെ പരാമര്ശം , മലയാളി എന്ന പേരില് അല്പം അഭിമാനം ഉണ്ടാക്കാതെയിരുന്നില്ല. ഇന്ത്യന് ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നും അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ പത്നി എന്ന നിലയിലും, കര്മ്മോന്മുഖമായ ഒരു കലാജീവിതത്തിന്റെ പേരിലും മൃണാളിനി സാരാഭായ് എന്നും ഓര്മ്മിക്കപ്പെടും. സ്വതന്ത്ര്യ ഇന്ത്യയിലെ പാര്ലമെന്റേറിയ ആയിരുന്ന അമ്മു സ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോര്ട്ടിലെ പ്രമുഖ ബാരിസ്റ്ററായിരുന്ന ഡോ.സ്വാമിനാഥന്റെയും പുത്രി, സ്വിറ്റ്സര്ലണ്ടിലാണ് പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് രവീന്ദ്രനാഥടാഗോറിന്റെ ശിക്ഷണത്തില് ശാന്തിനികേതനിലും ന്യൂയോര്ക്കിലെ അമേരിക്കന് ഡ്രമാറ്റിക് ആര്ട്സ് അക്കാദമിയിലും വിദ്യാഭ്യാസം നേടി. മൂത്ത സഹോദരി ലക്ഷ്മി സെഗാള് സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യന് നാഷണല് ആര്മിയില് കമാന്ഡര് ഇന് ചീഫ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. പില്ക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് ചിന്തകയുമായി. സഹോദരന് ഗോവിന്ദ് സ്വാമിനാഥന് മദ്രാസ് ഗവണ്മെന്റ് അറ്റോര്ണി ജനറലായിരുന്നു. ഭരതനാട്യത്തിന്റെ വിമലോത്മമായ രീതികള് ഒരു തപസ്സുപോലെ അനുഷ്ഠിക്കുമ്പോഴും കഥകളും, കവിതകളും, നാടകങ്ങളും അനവരതം മൃണാളിനിയില് നിന്നും നിര്ഗമിച്ചു. 'ഹൃദയത്തിന്റെ മര്മ്മരം' എന്ന തന്റെ ജീവിത ദര്പ്പണത്തിലൂടെ, താന് വിശ്വസിച്ചിരുന്ന ഗാന്ധിയന് ആശയങ്ങളും, താലോലിച്ചിരുന്ന സര്വ്വോദയ ആദര്ശങ്ങളും നിഴല് വിരിച്ചു. ഒരു സുന്ദര കലാശില്പമായി നിലനില്ക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തനിക്കു ചുറ്റും ഏകാന്തതയുടെ മതിലുകള് പണിയുകയും ചെയ്തു. രാജ്യം പത്മഭൂഷണും, പത്മശ്രീയും നല്കി ഈ കലാകാരിയെ ആദരിച്ചു. പിതാവ് സുബ്രമണ്യ സ്വാമിനാഥന് എഡിന്ബറോയിലും ലണ്ടന് യൂണിവേഴ്സിറ്റിയില് നിന്നും സ്കോളര്ഷിപ്പോടെയാണ് പഠിച്ചത്. പിന്നീട് ഹാവാര്ഡ് യൂണിവേഴ്സിറ്റിയില് നിന്നും നിയമത്തില് ഡോക്ടറേറ്റു ലഭിച്ചു. തന്റെ ദീര്ഘമായി പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തന്നേക്കാള് 20 വയസ്സു പ്രായം കുറഞ്ഞ അമ്മു എന്ന നായര് സ്ത്രീയെയാണ് സംബന്ധം ചെയ്തത്. അന്നത്തെ കാലഘട്ടത്തില് സംബന്ധത്തില് പിറക്കുന്ന കുട്ടികള്ക്ക് അച്ഛന്റെ പേര് കൂട്ടിപ്പറയാനോ പിതാവിന്റെ ഭവനത്തില് പോകാനോ പോലും അനുവാദം ലഭിച്ചിരുന്നില്ല. പിതാവിന്റെ ബ്രാഹ്മണ തറവാട്ടില് വിശേഷദിവസങ്ങളില് ക്ഷണിക്കപ്പെടാറുണ്ടെങ്കിലും പ്രത്യേക സ്ഥലത്തായിരുന്നു ഇവര്ക്കു ഭക്ഷണം വിളമ്പിയിരുന്നത്. ഇതൊക്കെയാവണം, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന് മൃണാളിനിയെയും, ക്യാപ്റ്റന് ലക്ഷ്മിയെയും പ്രേരിപ്പിച്ച ഘടകം. ബൗദ്ധികതലത്തില് ഉന്നത വിഹായസ്സില് ചിറകടിച്ചുയരുമ്പോഴും, വ്യവസ്ഥാപിത ചുവടുകള് തല്ലിത്തകര്ക്കാനും, കലയെയും സര്ഗശേഷിയേയും ഏകോപിപ്പിച്ച് പുതിയ മാനങ്ങള് കൈവരിക്കാനും ഇവര്ക്കായത്. അതിനാലാവണം, വ്യക്തിജീവിതത്തിലും, രാഷ്ട്രീയ നിലപാടുകളിലും പുത്രിയും പിന്ഗാമിയുമായ പ്രസിദ്ധ നര്ത്തകി മല്ലികാസാരാഭായിക്കും ഇതേ നിലപാടുകള് തുടരേണ്ടി വന്നത്. അച്ഛന് വിക്രം സാരാഭായിക്കും, അമ്മ മൃണാളിനി സാരാഭായിക്കും പുത്രി മല്ലിക സാരാഭായിക്കും, പുത്രന് കാര്ത്തിക് സാരാഭായിക്കും പത്മ പുരസ്കാരങ്ങള് ലഭിച്ചു. ഉല്പതുഷ്ണുക്കള്ക്ക് എന്നും വിസ്മയം ഇത്തരം ജീവിതങ്ങള്……

Thursday, January 21, 2016

അണിഞ്ഞൊരുങ്ങി വയലില് നില്ക്കുന്നവര്'

ഈയിടെയായി കുറെയധികം എഴുതുന്നതു കാണുന്നുണ്ടല്ലോ നല്ല സമയം ചിലവഴിക്കുന്നുണ്ടല്ലോ, എന്തെങ്കിലും കിടയ്ക്കുമോ? ഒരു സുഹൃത്തിന്റെ നിഷ്കളങ്കമായ ആശങ്കക്കു മുന്പില് മറുപടി പറയാതെ തെല്ലൊന്നു പരുങ്ങാതിരുന്നില്ല. എന്തിനു വേണ്ടി എഴുതണം? ആര്ക്കു വേണ്ടി എഴുതണം? ആര്ക്കാണു ഇതുകൊണ്ട് പ്രയോജനം? കവി സുഹൃത്തിനെ കണ്ടപ്പോള്, കവിതകള് ഒന്നും ഈയിടെയായി എവിടെയും കാണുന്നില്ലല്ലോ സംഭവിച്ചു എന്നു ചോദിച്ചു. നാടകാന്ത്യം കവിത്വം എന്നാണല്ലോ പറയാറ്. കവിത്വം സംഭവിച്ചുകഴിഞ്ഞാല് എങ്ങനെ നിശബ്ദനാകാന് സാധിക്കും? കവി സുഹൃത്തിന്റെ മറുപടി അത്ഭുതപ്പെടുത്തി. അദ്ദേഹം കവിതകള് നിരന്തരം എഴുതാറുണ്ട് ഒന്നും ആനുകാലികങ്ങളില് കൊടുക്കാറില്ലത്രേ. ഒക്കെ ഫയല് ചെയ്തു വയ്ക്കും, ഒന്നു രണ്ടു ബുക്കുകള് അച്ചടിച്ചു വിതരണക്കാരെ ഏല്പ്പിച്ചു, അങ്ങനെ കവിതാ ലോകത്ത് തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും വാങ്ങി വായിക്കുന്നുണ്ടോ എന്നറിയില്ല ചില സായാഹ്നങ്ങളില് താന് തന്നെ ചൊല്ലി റിക്കാര്ഡു ചെയ്ത കവിതകള് കേട്ടു കിടന്നുറങ്ങും. കവിത വന്നാല് കുറിക്കാതിരിക്കാന് പറ്റില്ലല്ലോ. പശു പാലു ചുരത്തുന്നതുപോലെയാണ് ഒരു കവിത ജനിക്കുന്നത്, കിടാവിനുവേണ്ടിയാണ് ചുരുത്തുന്നതെങ്കിലും, ആരു കുടിക്കുന്നു എന്നു പശു ശ്രദ്ധിക്കാറില്ല. സ്വയമായി കറന്നു കൊടുക്കാന് സാധിക്കാത്ത വീര്പ്പുമുട്ടല് പശുവിനേ അറിയൂ. എല്ലാ മുട്ടയും വിരിയും എന്നു ചിന്തിച്ച് കോഴി ഇടുന്ന മുട്ടകള് മറ്റുള്ളവര്ക്ക് ഭക്ഷണമാകുകയാണെന്ന് കോഴി അറിയാറില്ലല്ലോ, അറിഞ്ഞിരുന്നെങ്കില് പശുവും കോഴിയും പണിമുടക്കിയേനേ. എഴുത്തുകാരന്റെ സര്ഗശേഷി പ്രകൃതിദത്തമാണെങ്കിലും സൃഷ്ടി പൂര്ണമാകണമെങ്കില് ശ്രദ്ധിക്കപ്പെടണം, അല്ലാത്തവ അതിന്റെ ഭാവി സ്വന്തമായി കണ്ടെത്തിക്കൊള്ളും. പുഴയ്ക്കറിയില്ലല്ലോ കടലിലേക്കാണ് യാത്രയെന്ന്! കാപ്പി കുടിക്കണമെങ്കില് വെള്ളം ചൂടാവണം, അതിനു തീ വേണം, തിളക്കണം, അളവിനു കാപ്പിപ്പൊടി വേണം പാല്, പഞ്ചസാര ഒക്കെ പാകത്തിനു ചേര്ത്താലേ കാപ്പികുടി ഒരു അനുഭവമാകൂ. ഒരു ആശയം നല്ലപോലെ തിളച്ചാല് മാത്രം പോരാ, ചേരുവകള് അളവിനും പാകത്തിനും ചേര്ന്നെങ്കിലേ അത് സൃഷ്ടിയാകയുള്ളൂ, ഓരോ സൃഷ്ടിയും ഓരോ സാധ്യതയാണ്. ഒരു മില്ലിലിറ്റര് പുരുഷബീജത്തില് 20 മുതല് 40 മില്യണ് ശുക്ലാണുക്കളാണ് സാധാരണ ഉണ്ടാവുക. അതില് ഒരു ശുക്ലാണുവിനാണ് പൂര്ണ്ണതയിലെത്താനുള്ള സാധ്യത. പ്രകൃതിക്കുതന്നെ സാധ്യതകളുടെ പരിമിതിയെപ്പറ്റി ബോധ്യമുള്ളതിനാലാവാം ഇത്രയും അധികോല്പ്പാദന പ്രവണത. ഒരു പക്ഷേ ഈ ചെറിയ ലോകത്തിനു വേണ്ടിയായിരിക്കില്ല ഈ അധികോല്പ്പാദനം. 'വയലിലെ താമരകളെ നോക്കൂ, ശലോമോന് പോലും തന്റെ സര്വ്വമഹത്വത്തിലും ഇവ ഒന്നിനോടൊപ്പം ചമഞ്ഞിരുന്നില്ല' എന്നു ക്രിസ്തു പറഞ്ഞു. ആര്ക്കുവേണ്ടിയാണ് ആരും കടന്നു വരാത്ത കാടുകളിലും ആരും ശ്രദ്ധിക്കാത്ത വയലുകളിലും ഇവ അണിഞ്ഞൊരുങ്ങി ചമഞ്ഞു നില്ക്കുന്നത്? പക്ഷേ അവയെ ക്രിസ്തു ശ്രദ്ധിച്ചിരുന്നു എന്നു വ്യക്തം. വായന, അച്ചടിയില് നിന്നും ഡിജിറ്റല് യുഗത്തിലൂടെ അതിവേഗം പരിണാമപ്പെടുകയാണല്ലോ. ഓരോരുത്തര്ക്കും അവരവര് ഇഷ്ടപ്പെടുന്ന രീതിയില് സ്വകാര്യ വിതരണവും പ്രകാശനവും ഇന്നു സാധ്യമാണ്. നിമിഷങ്ങള്ക്കുള്ളില് വന്നു നിറയുന്ന നിറംപിടിച്ച വായനഘടകങ്ങള്, ഏതാനും നിമിഷം മുമ്പു വന്നു നിന്ന സൃഷ്ടികള് പോലും, അപ്രസ്ക്തമായി വിസ്മൃതിയില് ലയിക്കുകയാണ്. സ്വസ്ഥമായി വായിക്കാനോ, വായനയില് അഭിരമിക്കാനോ സാധിക്കാത്ത രീതിയിലുള്ള അതികോല്പ്പാദന പ്രവണതയില്, അഭിപ്രായങ്ങളും, ലൈക്കുകളും, ഷേയറിങ്ങുകളുമാണ് അത്യാവശ്യ ഘടകങ്ങള്. എത്ര നന്മ കണ്ടാലും അഭിനന്ദിക്കാനോ, അഭിപ്രായം പറയാനോ പിശുക്കുകാട്ടുന്ന പ്രവണത, ഒളിഞ്ഞു നോക്കി നിസ്സംഗം അരസികമായി കടന്നു പോകുന്ന ഡിജിറ്റല് മലയാളി സ്വഭാവം നിലനില്ക്കുമ്പോള്, വയലില് ചമഞ്ഞു നില്ക്കുക, അത്രതന്നെ!

Thursday, January 7, 2016

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ ?

ബലാൽസംഗത്തിനും ദൈവശാസ്ത്രമോ ? "അയാള് എന്നെ ബലാല്ക്കാരം ചെ¬യ്ത¬ശേ¬ഷം, നിസ്സ¬ഹാ¬യ¬യാ¬യി¬ക്കി¬ടന്ന എന്റെ സമീ¬പത്ത് മുട്ടു¬മ¬ടക്കി നിസ്കാരം ചെയ്യു¬ന്ന¬താണ് കണ്ട¬ത്. എനിക്കു വേദ¬നി¬ക്കുന്നു എന്നു നില¬വി¬ളി¬ച്ച¬പ്പോഴും അയാള് പറ¬ഞ്ഞു, അയാ¬ളുടെ മത¬വി¬ശ്വാ¬സ¬പ്ര¬കാരം അവി¬ശ്വാ¬സിയെ ബലാ¬ല്സഗം ചെയ്യ¬ണ¬മെ¬ന്നാ¬ണ്. ഇങ്ങനെ ചെയ്യു¬ന്ന¬തോ¬ടു¬കൂടി അയാള് ദൈവ¬ത്തി¬ലേക്കു കൂടു¬തല് അടു¬ക്കു¬ക¬യാ¬ണത്രേ' അയാള് എന്നെ പീഡി¬പ്പി-ക്കാന് തുട¬ങ്ങു¬ന്ന¬തിനുമുമ്പ് എന്നെ അയാ¬ളുടെ മത¬ത്തി¬ലേക്ക് ചേരു¬ന്ന¬തിനും പ്രേരി-പ്പി¬ച്ചു. പന്ത്രണ്ട് വയ¬സ്സുള്ള ഒരു "യസ്സിദി' പെണ്കുട്ടി, ഇറാ¬ക്കിലെ ഇസ്ലാമിക്സ്റ്റേറ്റ് കേന്ദ്ര¬ത്തില് നിന്നും രക്ഷ¬പെട്ട് മാധ്യ¬മ¬ങ്ങ¬ളോട് സംസാ¬രി¬ക്കു¬ന്നത് നിസ്സം¬ഗ¬മ¬മായ ഒരു ലോക¬ത്തോ¬ടാ¬യി¬രി¬ക്കാം. പഴയ മെസെ¬പ്പൊ¬ട്ടൊ¬മി¬യ¬യിലെ ഏറ്റവും പ്രധാന പട്ട¬ണ¬ങ്ങ¬ളില് ഒന്നാ¬യി¬രുന്നു നിനുവെ നഗ¬രം. ഇപ്പോള് വടക്കേ ഇറാ¬ക്കി¬ലുള്ള ഇസ്ലാ¬മിക് സ്റ്റേറ്റിന്റെ അധീ¬ന¬ത-യി¬ലാ¬ണ്. അവി¬ടെ¬യാണ് "യസ്സീദി' എന്ന സംസ്കാരം അതി¬പു¬രാ¬ത¬നകാലം മുതല്ക്കെ നില¬നില്ക്കു¬ന്ന¬ത്. ഏതാണ്ട് പതി¬നഞ്ച് ലക്ഷ¬ത്തി¬ല¬ധികം മാത്രം വരുന്ന യസ്സീ¬ദി¬കള് ഇറാ¬ക്ക്, അര്മേ¬നി¬യ, ടര്ക്കി, സിറി¬യ, യൂറോ¬പ്പ് തുട¬ങ്ങിയ രാജ്യ¬ങ്ങ-ളില് ചിത¬റി¬ക്കി¬ട¬ക്കു¬ക¬യാ¬ണ്. ഇസ്ലാം മതം പ്രച¬രി¬ക്കു¬ന്ന¬തിനു മുമ്പ് മദ്ധ്യ¬പൂര്വ്വ ഏഷ്യ¬യിലെ ഏറ്റവും സാംസ്കാ¬രിക പ്രാമു¬ഖ്യ¬മുള്ള സമൂ¬ഹ¬മാ¬യി¬രുന്നു യെസ്സീ¬ദി¬കള്. ഹീബ്രു ബൈബി-ളിലെ ചെറിയ പ്രവാ¬ച¬ക¬ന്മാ¬രില് ഒരാ¬ളായ നാഹൂ¬മിന്റെ നിനു¬വ¬യെ¬ക്കു¬റി¬ച്ചുള്ള പ്രവ¬ചനം (ബി.സി 700) "അവള് അനാ¬വൃ¬ത¬യായി, ബന്ധ¬യായി പ്രവാ¬സ¬ത്തി-ലേക്കു പോകേ¬ണ്ടി¬വരും' എന്നായി¬രു¬ന്നു. അവര് ഏക¬ദൈവ വിശ്വാ¬സി¬ക¬ളാ¬ണെ-ങ്കി¬ലും, ദൈവം ആദ്യ¬മായി ഏഫു മാലാ¬ഖ¬മാരെ സൃഷ്ടിച്ചു; ലോക¬ത്തിന്റെ ഗതി-വി¬ധി¬കള് അവരെ ഏല്പ്പി¬ച്ചി¬രി¬ക്കു¬ക¬യാണ് എന്നാണ് ഇവര് വിശ്വ¬സി¬ക്കു¬ന്ന¬ത്. ഈ മാലാ¬ഖ¬മാ¬രില് പ്രമു¬ഖ¬നായ "പീക്കോക്ക് ഏന്ഞ്ചെല്' -ന്റെ ആത്മാ-വില് ഷെയിക് ആഡി എഴു¬തിയ "വെളി¬പാ¬ടു¬ക¬ളുടെ പുസ്തകം' ആണ് ഇവ¬രുടെ വിശുദ്ധ ഗ്രന്ഥം. ഇത് കടുത്ത പൈശാ¬ചിക വിശ്വാ¬സ¬മാ¬ണെന്ന പേരി¬ലാണ് ഈ വര്ഗ്ഗം കാലാ¬കാ¬ല¬ങ്ങ¬ളായി വേട്ട¬യാ¬ട¬പ്പെ¬ട്ടു¬ കൊ¬ണ്ടി¬രി¬ക്കു¬ന്ന¬ത്. ഏതാണ് 73 മനു-ഷ്യ¬കു¬രു¬തി¬ക¬ളാണ് ഇവര്ക്ക് നേരി¬ടേ¬ണ്ടി¬വ¬ന്നി¬ട്ടു¬ള്ള¬ത്. 2014¬-ല്, ഇസ്ലാ¬മിക് സ്റ്റേറ്റ് ഇറാ¬ക്കിലെ സിന്ജര് പ്രവിശ്യ പിടി¬ച്ചെ¬ടു¬ത്ത-പ്പോള് 50,000 -ല് അധികം യസ്സീ¬ദി¬ക¬ളാണ് മല¬മു¬ക¬ളി¬ലേക്ക് ആട്ടി¬പ്പാ¬യി¬ക്ക¬പ്പെ¬ട്ട¬ത്. താഴെ¬യി¬റ¬ങ്ങി¬യാല് വെട്ടി¬ക്കൊല്ലും എന്നു എന്നു ഉറ¬പ്പു¬ള്ള¬തി¬നാല് മല¬മു¬ക-ളില് കുടു¬ങ്ങി¬പ്പോ¬യ¬വര് അമേ¬രി¬ക്കന് വിമാ¬ന¬ങ്ങള് ഇട്ടു¬കൊ¬ടുത്ത ഭക്ഷ¬ണ¬പ്പൊ¬തി-കള് കൊ¬ണ്ടാണ് ജീവന് പിടി¬ച്ചു¬നിര്ത്തി¬യ¬ത്. ഇവി¬ടെ¬യുള്ള സിന്ജാര് മല¬യി¬ലാണ് ബൈബി¬ളിലെ വലിയ പ്രള¬യ¬ത്തി¬നു¬ശേഷം നോഹ¬യുടെ പെട്ടകം തറ¬ച്ചു¬നി¬ന്ന¬ത്. നീല¬ക്ക¬ണ്ണുള്ള സുന്ദ¬രി¬ക¬ളായ യെസ്സീദി പെണ്കി¬ടാ¬ങ്ങള് ഇസ്ലാ¬മിക് സ്റ്റേറ്റ് പോരാ¬ളി-കള്ക്ക് ദൈവം അനു¬വ¬ദി¬ച്ചു¬ കൊ¬ടുത്ത സമ്മാ¬ന¬മാ¬ണെ¬ന്നാണ് ഭീക¬ര¬രുടെ വിശ്വാ-സം. 5000¬-¬ല¬ധികം യസ്സീദി പെണ്കു¬ട്ടി¬കളെ കഴി¬ഞ്ഞ¬വര്ഷം ഇവര് പടി¬ച്ചു¬കൊ-ണ്ടു¬പോ¬യി. 3000¬-¬ല¬ധികം സ്ത്രീകള് ഇപ്പോഴും തട¬വി¬ലു¬ണ്ട്. ഇവരെ കടുത്ത പീഡ-ന¬ങ്ങള്ക്ക് വിധേ¬യ¬രാ¬ക്കു¬കയും, ഇംഗി¬ത¬ത്തിനു വഴ¬ങ്ങാ¬ത്ത¬വരെ ജീവ¬നോടെ ചുട്ടു-കൊ¬ല്ലു¬ക¬യു¬മാണ് ചെയ്യു¬ന്ന¬ത്. സഹി¬കെട്ട് കുറെ യസ്സീദി പെണ്കു¬ട്ടി¬കള് മരണം വരി¬ച്ചു. കന്നു¬കാ¬ലി¬ക¬ളെ¬പ്പോ¬ലെ¬യാണ് ഇവരെ ക്രയ¬വി¬ക്രയും ചെയ്യു¬ന്നത്. ചങ്ങ-ല¬യ്ക്കി¬ട്ട്, നമ്പര് കഴു¬ത്തില് കെ¬ട്ടി, നഗ¬ര¬ത്തില് പൊതു¬വായി ലേലം ചെയ്താണ് ഇവര് വില്ക്ക¬പ്പെ¬ടു¬ന്ന¬ത്. ആറോ-ഏഴോ പേര് മാറി¬മാറി കച്ച¬വടം ചെയ്താല് ചെറു¬പ്പ¬ക്കാ¬രായ യസ്സീദി പെണ്കുട്ടി ഇവര്ക്ക് കൂടു¬തല് പണം ഉണ്ടാ-ക്കാന് സഹാ¬യി¬ക്കും. എല്ലാം നിയ¬മ¬പ്ര¬കാ¬ര¬മാ¬ണ്. കൃത്യ¬മായ നികുതി ഇസ്ലാ¬മിക് സ്റ്റേറ്റ് ഈടാ¬ക്കു¬കയും ചെയ്യം. ഇസ്ലാ¬മിക് സ്റ്റേറ്റിന്റെ ഫത്വ അനു¬സ¬രിച്ച് യെസ്സീദി പെണ്കു¬ട്ടി¬കളെ ഏങ്ങനെ ഉപ-യോ¬ഗി¬ക്ക¬ണ¬മെന്ന വ്യക്ത¬മായ നിര്ദേശം കൊടു¬ത്തി¬രി¬ക്കു¬ക¬യാ¬ണ്. അവി¬ശ്വാ-സിയും പ്രായ¬പൂര്ത്തി¬യാ¬വാത്ത പെണ്കു¬ട്ടി¬യാ¬ണെ¬ങ്കില് എത്രയും വേഗം ബലാ-ത്സഗം ചെയ്യ¬ണ¬മെന്ന് നിര്ദേ¬ശി¬ച്ചി¬രി¬ക്കു¬ന്നു. രക്ഷ¬പെട്ട് വരുന്ന പെണ്കു¬ട്ടി-കളില് നിന്നും ലഭി¬ക്കുന്ന വിവ¬ര¬ങ്ങള് ഞെട്ടി¬പ്പിക്കു¬ന്ന¬താണ്. എന്നി¬രു¬ന്നാലും മല¬മു¬ക¬ളില് യസ്സീ¬ദി¬കള് വളരെ പ്രതീ¬ക്ഷ¬യോടെ ഒരു ദേവാ¬ലയം പടു¬ത്തു¬യര്ത്തു¬ക¬യാ¬ണ്. പെണ്കു¬ട്ടി¬കളെ എങ്ങ¬നെ¬യെ¬ങ്കിലും രക്ഷ¬പെ¬ടുത്തി ഇവി¬ടെ¬യെ¬ത്തി¬ക്കാന് ഇവര് തീവ്ര¬മായി ശ്രമി¬ച്ചു¬കൊ¬ണ്ടി¬രി¬ക്കു¬ന്നു. കലാ¬പവും പ്രവാ¬സവും മനു¬ഷ്യ¬ക്കു¬രു¬തികളും ചരി¬ത്ര¬ത്തില് ഏറെ ഉണ്ടാ¬യി¬ട്ടു-ണ്ട്. അതിര്വ¬ര¬മ്പി¬ല്ലാത്ത സഹി¬ഷ്ണു¬ത¬യും, നീതിയും കരു¬ണയും പ്രഖ്യാ¬പി¬ക്കുന്ന ആധു¬നീക മത¬ങ്ങള്, സാംസ്കാ¬രിക സമൂ¬ഹ¬ങ്ങള് ഒക്കെ ഈ കൊടും¬ക്രൂ¬ര¬ത-യില് മര¬വിച്ച് നില്ക്കു¬ക¬യാ¬ണ്. ലോക¬ത്തി¬ലെന്തു സംഭ¬വി¬ച്ചാലും തങ്ങ¬ളുടെ ലാഭ-ത്തിനു കുറ¬വു¬ വ¬ര¬രുത് എന്ന ലക്ഷ്യ¬ത്തില് ലോകം നയി¬ക്കുന്ന ഭീമന് സാമ്രാ¬ജ്യ-ങ്ങള്, പട്ടു¬പോയ ഈ ജീവി¬ത¬ങ്ങള്ക്കും രോദ¬ന¬ങ്ങള്ക്കും നേരേ കണ്ണ¬ട¬ച്ചാല് കനത്ത വില നല്കേണ്ടിവരില്ലേ എന്നു വെറുതേ തോന്നി¬പ്പോ¬കും. അഭ¬യാര്ത്ഥി¬കള്ക്കു നേരേ വാതി¬ല¬ട¬യ്ക്കുന്ന കപട നിഷ്പ¬ക്ഷതയ്ക്ക് (False Neutrality) കാലം ഒരി-ക്കലും മാപ്പു¬കൊ¬ടു¬ക്കി¬ല്ല.