https://www.manoramaonline.com/global-malayali/columns/varghese-korason.html

Monday, June 20, 2016

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ - ഒരു സത്വഅന്വേഷണം ബോളിവുഡ് സിനിമ താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ് അഘൗരി (മധു ജോത്സ്ന ) യുടെ ശവ സംസ്കാരവുമായി ഉരുത്തിരിഞ്ഞ വിവാദങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിൽ ചലനം സൃഷ്ട്ടിച്ചു. മേരി ജോൺ മാമോദീസ ഏറ്റതും തൻറെ മാതാപിതാക്കൾ അന്ത്യ വിശ്രമo കൊള്ളുന്നതുമായ കുമരകം അറ്റാമംഗലം പള്ളിയിൽ, മാതാപിതാക്കളുടെ അടുത്തു തന്നെ സംസ്കരിക്കപ്പെടണം എന്നായിരുന്നു ആവരുടെ ആഗ്രഹം . ഈ അഭിലാഷം നിറവേറ്റുവാനായിരുന്നു പ്രിയങ്ക ചോപ്രയും കുടുംബാങ്ങളും മൃതദേഹവുമായി കുമരകം പള്ളിയിൽ എത്തിയത് . ഒരു ഹിന്ദുവായി വിവാഹം ചെയ്യപ്പെട്ട് , സുറിയാനി പാരമ്പര്യത്തിൽനിന്നും വിട്ടുപോയ കാരണത്തിൽ പള്ളി അധികാരികൾ അറ്റാമംഗലം പള്ളിയുടെ സെമിത്തേരിയിൽ ശവം അടക്കുവാൻ അനുവദിച്ചില്ല . പിന്നിട് യാക്കോബായ സഭയുടെ കോട്ടയം മെത്രാപോലിത്ത ഇടപെട്ടു പൊൻകുന്നം സെന്റ് തോമസ് സുറിയാനി പള്ളിയിലാണ് സംസ്കരിച്ചത് . ഇതോനടനുബന്ധിച്ചു ഉണ്ടായ വിമര്ശനങ്ങളിലേക്കോ വിശകലങ്ങലിലേക്കോ കടക്കുവാനല്ല ഈ ഉദ്യമം . കാലാകാലങ്ങളായി സുറിയാനി ക്രിസ്ത്യാനി ആചാരങ്ങളിൽ നടമാടിയിരിക്കുന്ന വൈരുധ്യ- നിലപാടുകളെയും ധാരണപ്പിശകുകളെയും നേരെ ഒന്ന് വിരൽ ചൂണ്ടുവാൻ മാത്രമാണ് ശ്രമിക്കുന്നത്. ആചാരഅനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ഏകത പുലര്ത്തുന്ന ഓർത്തഡോൿസ് - യാക്കോബായ വിഭാഗങ്ങളെ ഒന്നായി കണ്ടുകൊണ്ട് ഒരു പൊതു ധാരണയിലാണ് ഇവിടെ വിലയിരുത്തുന്നത് . സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 7 വിശുദ്ധ കൂദാശകൾ (വിശുദ്ധ കർമങ്ങൾ ) ഒരു ജീവിതത്തിൽ അനുവര്ത്തികാവുന്നതായിട്ടുണ്ട് . അതിൽ മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും നിര്ബധമായി അനുഷ്ടിക്കപ്പെടേണ്ടതുണ്ട്. ചിലവ ആവർത്തിക്ക പ്പെടാവുന്നതാണെങ്കിലും , മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും ഒരിക്കൽ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. " പാപമോചനത്തിനു മാമോദിസ ഒരിക്കൽ മാത്രമേയുള്ളൂ എന്ന് ഞങ്ങൾ ഏറ്റുപറയുന്നു " എന്ന സഭയുടെ വിശ്വാസ പ്രമാണം എല്ലാ പ്രാർഥനയോടൊപ്പവും ആവർത്തിക്കപെടാറുണ്ട്. മാമോദീസ വഴി ദൈവ സ്വരൂപത്തിന്റെ പ്രതിബിംബം വിശ്വാസിയിൽ മുദ്രകുത്തപ്പെടുകയാണെന്നും , ഇതുവഴി ജന്മപാപത്തിൽനിന്നും വിശ്വാസി മോചിതാനകുകയാണ് എന്നാണ് വിശ്വാസം. ശിശുക്കളുടെ നിർമലതക്കു മാത്രമേ ഇത്തരം ഒരു പരിശുദ്ധ തലം സൃഷ്ട്ടിക്കാനാവുകയുള്ളൂ എന്നതിനാൽ വിശുദ്ധ മൂറോൻ അഭിഷേകം മാമോദീസയോടൊപ്പം തന്നെ നിർവഹിക്കപ്പെടുന്നു . ഈ ദിവ്യകര്മം നിർവ്വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട്, അഭിഷേകം ചെയ്യപ്പെട്ട പുരോഹിതൻ തന്നെ വേണം എന്നത് നിര്ബന്ധം ആണ് . സഭ വിട്ടുപോയി തിരികെ വരുന്നവര്ക്ക് ഇതു വീണ്ടും അനുഷ്ടിക്കേണ്ടതില്ല. ഇവിടെ ദൈവകൃപ നേരിട്ടാണ് വിശ്വാസിക്ക് ലഭിക്കുന്നത് , വൈദീകൻ ഒരു മദ്ധ്യസ്ഥൻ മാത്രം . എന്നാൽ ശവസംസ്കാരം എന്നത് 7 കൂദാശകളിൽപ്പെടുന്നില്ല, ഒരു അനുഷ്ടാന കര്മവും സഭയുടെ ഒരു ഉത്തരവാദിത്തവും ആണ് . ഇവിടെ വൈദീകരുടെ സാന്നിധ്യം അത്യന്താപേക്ഷിതം ആണോ എന്നതിനെപ്പറ്റി പഠനം ആവശ്യമാണ് . മരിച്ചവരെ സംസ്കരിക്കുക എന്നത് സഭയുടെ കല്പനയിൽപ്പെടും അത് വിശ്വാസിയെ മാത്രമാകണമെന്നു നിഷ്കര്ഷിച്ചിട്ടില്ല . കാലപ്പഴക്കത്തിൽ സുറിയാനി ക്രമമനുസരിച് സാധാരണ വിശ്വാസിക്ക് സാദാ ക്രമം, പുരോഹിതന് സ്പെഷ്യൽ ക്രമം , മഹാപുരോഹിതന് മഹാസ്പെഷ്യൽക്രമം എന്നിങ്ങനെ കാണാറുണ്ട് . ഇത്തരം വേർതിരുവിന്റെ സാംഗത്യം ചോദ്യം ചെയ്യുകയല്ല ഇവിടെ , സാന്ദര്ഭീകമായി ഒരു നിരീക്ഷണത്തിനായി കുറിച്ചു എന്ന് മാത്രം . മാമോദീസ മുങ്ങിയതിനു ശേഷം ഒരാൾ അവിശ്വാസിയായി ജീവിച്ചു മരിച്ചാൽ എന്ത് രീതിയിലുള്ള ശവസംസ്കാരം ആണ് നടത്തേണ്ടത് ? പൊതുശവസംസ്കാരസ്ഥലം ലഭ്യമല്ലെങ്ങിൽ ശവസംസ്കാരം ആര്ക്കെങ്ങിലും നിഷേധിക്കാനകുമോ? ഒരു ക്രിസ്ത്യാനിക്ക് അതിനു കഴിയുമോ ? കുറ്റവാളിയായോ കടുത്ത പകര്ച്ചവ്യാധി മൂലമായോ മരണപ്പെടുന്ന അവസ്ഥയിൽ പള്ളി സെമിത്തേരിയുടെ ഒരു പ്രത്യേക ഭാഗത്താണ് സംസ്കാരം നടത്തപ്പെട്ടുകൊണ്ടിരുന്നത് . പള്ളി സെമിത്തേരികൾ തികച്ചും സ്വകാര്യ ഇടങ്ങൾ ആയിത്തീരുകയും പള്ളിയിൽ നിന്ന് പുറത്തായവർക്കും പുറത്താക്കപ്പെട്ടവർക്കും അവിടെ ഇടം അനുവദിക്കില്ല എന്നത് ഒരു കീഴ്വഴക്കമാക്കി,സഭാ തര്ക്കത്തിനിടെ ശവസംസ്കാരം തടസ്സപ്പെടുത്തുന്നത് കടുത്ത അപരാധമാണ് . സര്ക്കാരിന്റെ അനുവാദത്തോടെ പൊതു സ്മശാനങ്ങൾ ഉണ്ടാവേതുണ്ട് . അമേരിക്കയിൽ അത്തരം സ്മശാനങ്ങളിൽ യാതൊരു മടിയും കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ അടക്കം ചെയ്യപ്പെടുന്നുണ്ട് . പിതാക്കന്മാരുടെ മണ്ണിനോട് കൂടിചേരുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഉള്ളിന്റെ ഉള്ളിലെ തുടിപ്പാണ് . ഇതു അല്മീയതേക്കാളുപരി വൈകാരികമായ ഒരു അഭിനിവേശമാണ് . മലയാളി കുടിയേറിപ്പോകാൻ നിർബന്ധിതനായത് നിലനില്പ്പിനുവേണ്ടിയായിരുന്നു. അവൻ നാട് ഉപേക്ഷിച്ചു ഓടിപ്പോയവനല്ല , അതിനാൽ ഒരു തിരിച്ചുവരവ് എന്നും അവനെ മോഹിപ്പിക്കാറുണ്ട് . ഏകദേശം 70 വർഷങ്ങൾക്കു മുൻപ് സുറിയാനി ക്രിസ്ത്യാനി യുവതികൾ നേര്സിങ്ങു പഠിക്കാൻ കേരളത്തിനു പുറത്തുപോയിതുടങ്ങിയത് ആധുനിക കേരളത്തിന്റെ ചരിത്രഗതി തന്നെ തിരിച്ചുവിട്ടു . അതിനു അവരെ പ്രാപ്തരാക്കിയ ഘടകം, നല്ല ശമരിയക്കാരന്റെ ഉപമകൾ ചാലിച്ച പള്ളി പ്രസംഗങ്ങളും, അറക്കാതെയും മടിക്കാതെയും ഏതു സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള അച്ചായത്തിമാരുടെ ചങ്കുറപ്പും ആയിരുന്നു . ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപോകുമ്പോഴും തന്റെ കുടുംബ ഭദ്രതക്കൊപ്പം സ്വന്തക്കാരുടെ ഉന്നമനവും അവരുടെ വലിയ മനസ്സിൽ ഉണ്ടായിരുന്നു . അതാണ് സ്വന്തം മണ്ണിനോടുള്ള അഭിനിവേശം അവരിൽ വർദ്ധിപ്പിച്ചത് . താൻ ചെറുപ്പത്തിൽ വിട്ടിട്ടു പോയ വഴികളും ഇടങ്ങളും മാതാപിതാക്കന്മാരുടെ നനുത്ത സാന്നിധ്യവും ഓർമകളും അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ മങ്ങാതെ മായാതെ കിടപ്പുണ്ട് . ഈ തിരിച്ചറിവാണ് സമൂഹമെന്ന നിലയിൽ മലയാളിക്ക് നഷ്ട്ടപ്പെട്ടത് . ഇന്നും കേരളത്തിൽ പടുത്തുയർത്തുന്ന കൂറ്റൻ ദേവാലയങ്ങളുടെ പിറകിൽ ഇവരുടെ ഉറങ്ങാത്ത വര്ഷങ്ങളുടെ അധ്വാനഭലങ്ങൾ കൂടെയുണ്ട് . ഇവരുടെ വൈകാരികമായ ഈ ദൗർബല്യത്തെ ചൂഷണം ചെയ്യാൻ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ഉപദേശിമാരുടെയും നിലക്കാത്ത പ്രവാഹം മറുനാടൻ മലയാളികളുടെ വീടുകളിൽ ഇന്നും എത്താറുണ്ട് . അന്യംനിന്നുപോകുന്ന ഈ മാന്യ വനിതകളുടെ സാമൂഹിക സംഭാവനകളെ അംഗീകരിക്കുവാനും അവരുടെ സഹനതയെ മാനിക്കുവാനും മതനേതൃത്വവും രാഷ്രീയനേതൃത്വവും മടിച്ചു നില്ക്കയാണ് . ഇത് കടുത്ത അവഗണനയും അപരാധവും ആണെന്നു പറയാതെ വയ്യ . മേരി ജോണും ഈ കൂട്ടത്തിൽപ്പെടും. അവർ സ്വന്തം വിശ്വാസവും മോഹവും ഉള്ളിൽഒതുക്കി , താൻ ഒരിക്കലും കണക്കുകൂട്ടാത്ത പുതിയ ജീവിത പാതയിൽ എത്തിചേരപ്പെടുകയായിരുന്നു. താൻ കുടിയേറിയ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി യഗ്നിക്കുകയും അവരുടെ സ്വന്തം ജനപ്രധിനിധിയായി അന്ഗീകരിക്കപ്പെടുകയും ചെയ്തത് ചെറിയ കാര്യമല്ല . തനിക്കു തന്റെ കർമ ഭൂമിയിൽ ലഭിക്കാമായിരുന്ന മാന്യമായ വിടവാങ്ങൽ തിരസ്ക്കരിച്ച് , തന്റെ മനസ്സിൽ താലോലിച്ചിരുന്ന പാരമ്പര്യവും മണ്ണും , അതിൽ അലിഞ്ഞുചേരാൻ കൊതിച്ച മനസ്സിന് നാം സമ്മാനിച്ചത് ക്രൂരമായ തിരസ്കരണം അല്ലെ? തന്റെ പൌത്രി പ്രിയങ്ക ചോപ്ര ലോകത്തെസ്വാധീനിച്ച നൂറു മഹത് വ്യകതികളിൽ ഒരാളായി ടൈം മാഗസിൻ കണ്ടെത്തിയതിനു പിറകിൽ പ്രിയങ്കയുടെ പ്രിയങ്കരിയായ മുത്തശ്ശിയുടെ എത്ര മുത്തശ്ശികഥകൾ കാണണം ? കേരളത്തിലെ തന്റെ ബാല്യത്തെപ്പറ്റി എത്ര വാചാലമായിട്ടായിരിക്കണം ആവേശത്തോടെ ആ മഹതി തന്റെ കുട്ടികളോടും പേരക്കുട്ടികളോടും സംസാരിച്ചുകൊണ്ടിരുന്നത് ? അതല്ലേ പ്രിയങ്ക അടക്കം ഒരുകൂട്ടം ബന്ധുക്കൾ മേരി ജോൺ അഘൗരിയെ കുമരകത്ത് എത്തിച്ചത് ? വേരുകൾ തേടി വന്ന പിൻതലമുറയോടു എന്ത് നീതിയാണ് പുലർത്തിയത് ? വേർപാടിൽ ദുഖിച്ചിരുന്ന കുടുംബത്തോട് എന്ത് ക്രിസ്തീയ അദ്രതയാണ് കാട്ടിയത് ? മേരിജോൺ രണ്ടു വര്ഷം മുന്പുവരെ ഇതേ ദേവാലയത്തിൽ ആരാധനയിൽ സംബധിക്കുകയും കുര്ബാന അനുഭവിക്കുകയും ചെയ്തു എന്ന വാര്ത്തയും കേട്ടനിലക്ക് , അപരിചി തയായ ഒരു ഹിന്ദു സ്ത്രീയുടെ സംസ്കാരമല്ല കുടുംബം ആവശ്യപ്പെട്ടത് . എന്ത് വരട്ടു ന്യായം പറഞ്ഞാലും ശരി ഒന്ന് മാത്രമേയുള്ളൂ. "യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ നിയമത്തിന്റെ പ്രവർത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല " - ഗലാത്യർ 2: 16. സുറിയാനി പുരോഹിതൻ ഒരേ സമയം കറുത്ത ളോഹധരിച്ച ന്യായാധിപനും ക്രൈസ്തവ അധികാരിയും ആണെന്നാണ് സഭയുടെ നീതിശാസ്ത്രം . ക്രിസ്തുവിനുവേണ്ടി വിശ്വാസികളുടെ പാപം പൊറുക്കാൻ അധികാരപ്പെട്ട സ്ഥാനികൂടിയാണ് അദ്ദേഹം . പക്ഷെ പലപ്പോഴും അധികാരത്തിന്റെ അതിരുവിട്ട ഇടനാഴികകളിൽ മനുഷത്വം ചോര്ന്നു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട് . ശമരിയക്കാരനും , ചുങ്കക്കാരനും , വേശ്യക്കും രക്ഷയുടെ കലവറ തുറന്നു കൊടുത്ത സ്നേഹത്തിന്റെ നിറകുടം , ദേവാലയം കച്ചവട കേന്ദ്രമായപ്പോൾ ചാട്ടവാർ ഉയര്ത്താൻ മടിക്കാത്ത നീതിയുടെ കാര്യസ്ഥൻ അതായിരുന്നു ക്രിസ്തുവിന്റെ സമീപനം. "നിയമത്തിന്റെ പ്രവർത്തികളാൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ " ഗലാത്യർ 2: 21. ഈ പാതയിൽ എത്തിയ പ്രതിപുരുഷൻ , മനുഷ്യന്റെ ഏറ്റവും സന്നിഗ്ദ്തമായ നിമിഷങ്ങളെ പൂവുപോലെ ചീന്തിക്കുവാനും മുൾമുനയിൽ നിരത്തി അവനെ തന്റെ അപ്രമാദിത്യം ബോധ്യപ്പെടുത്തുവാനും ശ്രമിക്കുന്നെങ്കിൽ ലെജ്ജാകരം എന്ന് മാത്രമേ പറയാനാവൂ. ഓരോ ജീവിതന്ത്യവും ആദരവോടെ യാത്രയയക്കുവനുള്ളതാണ് . മിശ്രവിവാഹം വ്യാപകമാകുന്ന സാഹചര്യമാണിന്നുള്ളത് . അമ്പലത്തിലും പള്ളിയിലും ഒരേ ആളുകൾ ഒരേ ദിവസം വിവാഹിതരകുന്നുണ്ട് . വിവാഹത്തിന് ശേഷവും വേറിട്ട വിശ്വാസത്തിൽ ജീവിക്കുവാൻ ധാരണ ആയവരും ഇന്ന് കൂടുതൽ കാണുന്നു. അംഗസംഘ്യ കുറഞ്ഞു വരുന്ന സുറിയാനി ക്രിസ്ത്യാനികൾക്ക് മതിയായ വധൂ വരന്മാരെ ലഭിക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം അനധിവിദൂരമല്ല . വിശാലമായി വിട്ടുതുറന്ന സമീപനം ഒരു സമൂഹത്തിനും അഭികാമ്യവും അല്ല താനും . എന്നിരുന്നാലും പ്രതിസന്ധികൾ തരണം ചെയ്യേണ്ടത് നിലനില്പ്പിന്റെ ആവശ്യമാണ് . അതിനു മുൻവിധികൾ കൂടാതെയുള്ള പുതിയ കാഴ്ചപ്പാടാണ് ആവശ്യം . മേരിജോൺ എന്ന സുറിയാനി പെൺകൊടിയുടെ തകര്ന്ന സ്വപ്നങ്ങള്ക്ക് ഒരു പക്ഷെ കുമരകം അറ്റാമങ്ങലം പള്ളി സെമിത്തേരി പുനസംസ്കരണത്തിനായി തുറന്നു കൊടുത്താൽ ഒരു ക്രിസ്തീയ അന്ത്യം നിറവേറ്റപ്പെടും . പൈതൃകത്തെ പുല്കാൻ നിറഞ്ഞ സാന്നിധ്യമായി ആവിടുത്തെ വിശുദ്ധ ഭൂമിക്കുപോലും അത് ഭാഗ്യഅവസരമായിമാറും. "സ്നേഹിക്കയില്ല ഞാന് നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും"......... വയലാർ രാമവർമ്മ

Friday, June 10, 2016

ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ?

2016 ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാഥമീക തിരഞ്ഞെടുപ്പുകള് സംശുദ്ധരാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്ക്കും പുതിയ അര്ത്ഥതലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജൂണ് എഴാം തീയതി നടത്തപ്പെട്ട സൂപ്പര് ട്യൂഷ്ഡേ, ഡമോക്രാറ്റിക്ക് പാര്ട്ടിക്കു നിർണായകം ആയിരുന്നു. ഇതുവരെ ഹിലരിക്ലിന്റന് ലഭിച്ച 2,203 തിരഞ്ഞെടുത്ത പ്രതിനിധികളും 571 സൂപ്പർ ഡെലിഗേറ്റുകളുമായി മൊത്തം 2,777 പ്രതിനിധികളും, എതിരാളി ബേര്ണി സാസ്റേര്സിന് 1,828 തിരഞ്ഞെടുത്ത പ്രതിനിധികളും 48 സൂപ്പർ ഡെലിഗേറ്റുകളുമായി മൊത്തം 1,876 പ്രതിനിധികളും ആണ് നിലവിൽ ഉള്ളത്. പാര്ട്ടി നോമിനേഷനു വേണ്ട 2,383 എന്ന മാജിക്ക് നമ്പറും കടന്ന് വിജയം പ്രഖ്യാപിച്ച ഹിലരിക്ക് ഇപ്പോഴും പൊരുതുന്ന ബേര്ണിയുടെ ബേര്ണിങ്ങ് സ്പിരിട്ട് ഉള്കൊള്ളാനാവുന്നില്ല. ഹിലരി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പാര്ട്ടി നോമിനേഷന് ലഭിക്കുന്ന വനിത എന്ന പുതിയ ചരിത്രം രേഖപ്പെടുത്തുവാന് തയ്യാറായി നില്ക്കുന്നു. എന്നിട്ടും എന്തെ ഒരു അമാന്തം? തന്റെ കാലില് കെട്ടിയിട്ടിരിക്കുന്ന 571 സൂപ്പർഡെലിഗേറ്റുകൾ അഴിഞ്ഞു പോയാൽ ഇപ്പോഴും ഹിലരിക്കു പണി പാളുന്ന സ്ഥിതി വിശേഷം ഉണ്ട്. അതാണ് ബേര്ണിയുടെ മുമ്പില് അവശേഷിക്കുന്ന രാമബാണം. ഡെമോക്രാറ്റിക് പാര്ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പദവിയിലുള്ളവരും പാര്ട്ടിയുടെ ഉന്നതതല പ്രവര്ത്തകരും അടങ്ങുന്നതാണ് സൂപ്പർ ഡെലിഗേറ്റുകള്. ഇവര് ഏതെങ്കിലും സ്ഥാനാര്ത്ഥിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില് പോലും അവര്ക്ക് ഇഷ്ടം പോലെ കണ്വെന്ഷനില് വോട്ടു ചെയ്യാനും അവകാശമുണ്ട്. ഇവര് കാലുമാറിയാല് കാര്യങ്ങള് കുഴയും, ഇങ്ങനെ കുഴഞ്ഞ ചരിത്രം ഹിലരിക്കു നന്നായി അറിയാം അതാണു അവര്ക്ക് ഉറക്കം നഷ്ടപ്പെടുന്നതും. തിരഞ്ഞെടുപ്പുകളിൽ ബേര്ണി ഉയര്ത്തിയ ചോദ്യങ്ങൾ അമേരിക്കയിലെ പരശ്ശതം പീഢിത സമൂഹത്തിന്റെ ആവലാതികളാണ്. കോര്പ്പറേറ്റുകളുടെ പ്രിയങ്കരിയായ ഹിലരിയെ പിന്താങ്ങാൻ പീഢിത സമൂഹത്തിനാകുന്നില്ല. അമേരിക്കൻ മധ്യവര്ഗ്ഗം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എല്ലാവരും സമ്മതിക്കും, എന്നാല് ആരാണ് ബേര്ണിയെ പിന്തുണക്കുന്ന തൊഴിലാളി വര്ഗ്ഗം? തൊഴിലാളി വര്ഗ്ഗം ഏറെ വര്ഷങ്ങളായി യാതൊരു ഉന്നതിയും ഇല്ലാതെ, പീഢിത അടിസ്ഥാന വര്ഗ്ഗമായി തുടരുന്നു. എന്നാല് മദ്ധ്യവര്ഗ്ഗം(middle class) ത്തിനാണു നിരന്തരമായി കൂടുതല് ഇടിവു നേരിട്ടിരിക്കുന്നത്. 1970 മുതല് വരുമാന അസമത്വം പടിപടിയായി കൂടികൊണ്ടിരിക്കുന്നു. സാമ്പത്തീക പുരോഗതിയിലെ മാന്ദ്യം അടിസ്ഥാന വര്ഗ്ഗത്തിന് പ്രതീക്ഷ നല്കുന്നില്ല. ദേശീയ സമ്പത്തിന്റെ മുഖ്യപങ്കും നിയന്ത്രിക്കുന്നതും സ്വരൂപിക്കുന്നതും ഒരു ശതമാനം മാത്രം. ബഹഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷ നഷ്ടപ്പെട്ടു പീഢിത ജനസമൂഹമായി മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയിൽ, വിപ്ലവം അനിര്വാര്യമെന്നു ഉറക്കെപ്പറഞ്ഞ ബേര്ണിയെ 22 സംസ്ഥാനങ്ങളില് വിജയിപ്പിച്ച ലക്ഷക്കണക്കിനുള്ള ജനങ്ങളുടെ വര്ദ്ധിച്ച ആവേശത്തിരമാല എങ്ങനെ എവിടെ പതിക്കും എന്നതിനെ ആശ്രയിച്ചാണ് പൊതുതിരഞ്ഞെടുപ്പ് മുമ്പോട്ടു പോകുക. ട്രമ്പിനെയോ ഹിലരിയെയോ താല്പര്യമില്ലാത്ത ഒട്ടനവധി പേര് എന്തു ചെയ്യും എന്നതും നിര്ണ്ണായകമാണ്. പാര്ട്ടി കൺവെൻഷൻ വരെ തോല്വി സമ്മതിക്കാതെ മുന്നോട്ടു പോകും എന്നു പറയുന്ന ബേര്ണി ഉയര്ത്തിയ ആവശ്യങ്ങള് പൊതു പാര്ട്ടി നയമായിത്തീരുകയാണെങ്കില് അങ്കത്തിനു ബാല്യമുണ്ട് എന്നു പറയാം. വിദ്യാഭ്യാസക്കടം കുറക്കുക, സൗജന്യ പൊതു സര്വ്വകലാശാല പഠനം, ഉദാരപരമായ വിദ്യാഭ്യാസ നയം, കുറഞ്ഞ തൊഴില് വേതനം മണിക്കൂറിനു 15 ഡോളര് ആക്കുക, എണ്ണ പരിവേഷണത്തിലെ ഫ്രാക്കിങ്ങ്(Fraking) നിര്ത്തുക, കാലവസ്ഥാ വ്യതിയാനത്തിലെ പുതിയ നിയന്ത്രങ്ങള് കൊണ്ടുവരിക തുടങ്ങി പൊതുതാല്പര്യമുള്ള ഒരു പിടി നിര്ദ്ദേശങ്ങള് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്. 74 വയസ്സുള്ള ബേര്ണി ന്യൂയോര്ക്കിലെ ബ്രൂക്ക്ലിനില് ജനിച്ച് വെര്മുണ്ടിലെ സെനറ്റര് ആയിത്തീര്ന്നത് ഒരു വലിയ കഥ തന്നെയാണ്. അമേരിക്കന് ചരിത്രത്തില് ദീര്ഘകാലം സ്വതന്ത്രനായി യു.എസ്. കോണ്ഗ്രസില് ഇരുന്ന പ്രതിനിധികള് ഇല്ല. 1964-ല് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില് വച്ചുതന്നെ തന്റെ രാഷ്ട്രീയ നേതൃത്വ പാടവം തെളിയിച്ചു. ഹിറ്റ്ലറും തിരഞ്ഞെടുപ്പില് കൂടിയാണ് അധികാരത്തിലെത്തിയത്, അതിനു ശേഷം അമ്പതു മില്യൺ ജനങ്ങൾ ആണ് തുടച്ചു നീക്കപ്പെട്ടത്. അതിനാല് തിരഞ്ഞെടുപ്പുകള് അതീവ ജാഗ്രതയോടെ കാണണമെന്ന് ബേര്ണി പറയുന്നുണ്ട്. വെര്മണ്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബര്ലിങ്ങ്ടണ് നഗരത്തില് മൂന്നുപ്രാവശ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്രനായായിരുന്നു. 16 വര്ഷം തുടര്ച്ചയായി യു.എസ് കോണ്ഗ്രസിലേക്ക്, , തുടർന്ന് 2006-ല്വീണ്ടും സ്വതന്ത്രനായി മത്സരിച്ചു യു.എസ്. സെനന്ററായി. ഓരോ പ്രാവശ്യവും ബേര്ണിയുടെ ഭൂരിപക്ഷം കൂടുന്നതില് നിന്നും അദ്ദേഹത്തിന്റെ പ്രവര്ത്തന മികവും ആത്മാര്ത്ഥതയും ജനങ്ങള് അംഗീകരിക്കുന്നു എന്നതിനു തെളിവായിരുന്നു. ഇറാക്ക് യുദ്ധത്തെ തള്ളിപ്പറഞ്ഞ, അമേരിക്കന് സാമൂഹ്യനീതിക്കു വേണ്ടി പോരാടുന്ന ജൂതനെങ്കിലും മനുഷ്യമതത്തില് വിശ്വസിക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുന്ന, വിശാല വീക്ഷണമുള്ള ബേര്ണി ഒരിക്കലും തനിക്കുവേണ്ടിയല്ല പോരാടിയിരുന്നത്. മാദ്ധ്യമങ്ങള് തുടക്കത്തിലേ എഴുതിതള്ളിയിട്ടും തെരഞ്ഞെടുപ്പിലെ ധനശേഖരണത്തിലും, വന്ജനകൂട്ടത്തെ ഉദ്ദീതിപ്പിച്ചും, മികച്ച പ്രകടനം കാഴ്ചവച്ചും ബേര്ണി അമേരിക്കയിലെ ഇല്ലാത്തവന്റെ ജീവശ്വാസവും, പീഢിതരുടെ ജിഹ്വയും, അടിച്ചമര്ത്തപ്പെട്ടവന്റെ സങ്കേതവും, സാധാരണക്കാരുടെ സ്വാന്തനവും ആയി അറിയപ്പെടുകതന്നെ ചെയ്യും. അമേരിക്കര്ക്ക് ഇനിയും വേണ്ടത് പരുക്കനായ ട്രമ്പിനെയോ എങ്ങോട്ടും വളയുന്ന ഹിലരിയയോ എന്നാണ് പൊതുജനത്തിന് സംശയം. എന്തായാലും ബേര്ണി ഉതിർത്ത ആവേശത്തിരമാല അമേരിക്കയുടെ ആത്മാവില് തുടിച്ചു തന്നെ നില്ക്കട്ടെ!